Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.െഎയെ...

എസ്.െഎയെ വെടിെവച്ച് കൊന്ന സംഭവം: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

text_fields
bookmark_border
എസ്.െഎയെ വെടിെവച്ച് കൊന്ന സംഭവം: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
cancel
camera_alt?????????? ?????, ????????

തിരുവനന്തപുരം: കളിയിക്കാവിള അതിർത്തി ചെക്പോസ്റ്റിൽ തമിഴ്നാട് എസ്.ഐയെ വെടി െവച്ചുകൊന്ന കേസിലെ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ ്രതികൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാന ത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പൊലീസ് നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കന്യാകുമാരി ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തവരുടെ സം ഘത്തിൽപെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കേരളത്തിനും ത മിഴ്നാടിനും പുറമേ ആന്ധ്ര, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങ ളിലെ ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി തമിഴ്നാട് പൊലീസ് ചർച്ച നടത്തിയിട്ട ുണ്ട്.

കഴിഞ്ഞദിവസം രാത്രിയാണ് കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയ ിലുണ്ടായിരുന്ന എസ്.െഎയെ രണ്ടംഗസംഘം വെടിവെച്ച് കൊന്നത്.
കന്യാകുമാരി തിരുവിതാ ംകോട് സ്വദേശി അബ്ദുൽ സമിം (29), തൗഫിഖ് (27) എന്നിവരാണ് ഇതിന് പിന്നിലെന്ന് പൊലീസ് കഴിഞ് ഞദിവസം തിരിച്ചറിഞ്ഞിരുന്നു. പ്രതികളുടെ വിവരം നൽകുന്നവർക്കായി കേരള-തമിഴ്നാട് ഡ ി.ജി.പിമാർ പാരിതോഷികവും പ്രഖ്യാപിച്ചു. കൃത്യമായ പദ്ധതിയോടെയായിരുന്നു ആക്രമണമെന്നാണ് െപാലീസ് വിലയിരുത്തൽ.

വെടിെവച്ചും കുത്തിയുമാണ് എസ്.ഐയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറിയിട്ടുണ്ട്. അതിനിടെ, വെടിയേറ്റ് മരിച്ച എസ്.െഎ വിത്സെൻറ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരുകോടി രൂപ നൽകും. ഇതുകൂടാതെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.


അന്വേഷണത്തിന് കേരളത്തിൽ രണ്ടും തമിഴ്നാട്ടിൽ പത്തും സംഘങ്ങൾ
എസ്.െഎ വെടിയേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണത്തിനായി കേരളത്തിൽ രണ്ടും തമിഴ്നാട്ടിൽ പത്തും സംഘങ്ങൾ. ഭികരവിരുദ്ധ സ്ക്വാഡിെൻറ നേതൃത്വത്തിലാണ് കേരളത്തിലെ അന്വേഷണം. പ്രധാനമായും അഞ്ച് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാനത്തും തീവ്രവാദ ആക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന തമിഴ്നാട് പൊലീസിെൻറയും രഹസ്യാന്വേഷണ വിഭാഗത്തിെൻറയും മുന്നറിയിപ്പിനെ തുടർന്ന് ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഡി.െഎ.ജി അനൂപ് കുരുവിള ജോണിെൻറ നേതൃത്വത്തിലാണ് സംസ്ഥാനത്ത് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി സംഘം അന്വേഷണം നടത്തുന്നുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ കൊലപാതകികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരെ തമിഴ്നാട് പൊലീസിെൻറ ക്യൂബ്രാഞ്ചും ചോദ്യംചെയ്യുന്നുണ്ട്.

രണ്ടുപേർ പാലക്കാട്ട് കസ്റ്റഡിയിൽ
പാലക്കാട്: കളിയിക്കാവിള എ.എസ്.ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേർ പാലക്കാട്ട് കസ്റ്റഡിയിൽ. മേപ്പറമ്പ് മാപ്പിളക്കാട് താമസിക്കുന്ന സൈദ് ഇബ്രാഹിം, പാലക്കാട് കള്ളിക്കാട് താമസിക്കുന്ന അബ്ബാസ് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പാലക്കാട് ഗവ. മെഡിക്കൽ കോളജിന് മുന്നിൽ കട നടത്തുകയായിരുന്നു സൈദ് ഇബ്രാഹിം. തമിഴ്നാട് സ്വദേശികളായ സൈദും അബ്ബാസും ഏറെ നാളായി പാലക്കാടാണ് താമസം.


പ്രതികളെത്തിയത് ഒാേട്ടായിൽ, രക്ഷപ്പെടാൻ കാറും ഒരുക്കിയിരുന്നു
പ്രതികൾ ഓട്ടോയിലാണ് ചെക്പോസ്റ്റിന് സമീപത്തെത്തിയത്. ആദ്യം പരിസരവും വഴികളും നിരീക്ഷിച്ചു. അതിനുശേഷം തിരിച്ചെത്തിയാണ് വെടിയുതിർത്തതും കത്തികൊണ്ട് കുത്തിയതും. സമീപത്ത് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷമായിരുന്നു നടപടി. കൃത്യത്തിന് ശേഷം രക്ഷപ്പെടാനുള്ള കാര്‍ ഒന്നരക്കിലോമീറ്റര്‍ അകലെ തയാറാക്കി നിര്‍ത്തിയിരുന്നു.

കാറില്‍ അക്രമികളെ കൂടാതെ മറ്റുചിലരും ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിെൻറ നിഗമനം. കാറില്‍ കയറി ഇവര്‍ എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. തമിഴ്നാട് ക്യു ബ്രാഞ്ച് റോഡിലേയും ചെക്പോസ്റ്റുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. പ്രതികള്‍ കേരളത്തിലുണ്ടെന്ന് ഉറപ്പിച്ചാല്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.

കൊലക്ക് പിന്നിൽ മുൻവൈരാഗ്യം?
കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന സംശയത്തിലാണ് പൊലീസ്. മുമ്പ് തിരുച്ചന്തൂരിൽ ഭീകരവിരുദ്ധ സ്ക്വാഡ് അംഗമായിരുന്ന വിൽസൻ പ്രതിസ്ഥാനത്തുള്ള രണ്ടുപേരെയും പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്രേ. അന്ന് അവരെ മർദിക്കുകയും ജയിലിലടക്കുകയുമായിരുന്നു. അതിെൻറ പ്രതികാരമെന്ന നിലക്കാകാം ജയിലിൽ നിന്നിറങ്ങി കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് അനുമാനം. അതിന് പുറമെ ഇവരുടെ സംഘത്തിൽപെട്ടവരെ പിടികൂടിയതിലെ വൈരാഗ്യംമൂലമാണോ കൊലയെന്നും സംശയിക്കുന്നുണ്ട്.

വിൽസനെ കൊലപ്പെടുത്താൻ മുമ്പ് ശ്രമം നടന്നതായി തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികൾ അവിടെയെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് തീവ്രവാദ പരിശീലനവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാൾക്കെതിരെ തിരുവനന്തപുരത്തെ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsasi vilsonasi killedattack on police
News Summary - asi stabbed before shooting postmortem report
Next Story