Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആശാൻ: നൂറ്റാണ്ടിെൻറ...

ആശാൻ: നൂറ്റാണ്ടിെൻറ കാവ്യവിലാപം

text_fields
bookmark_border
Kumaran Asan
cancel

ഹരിപ്പാട്: കാവ്യകലയിലൂടെ മലയാള ഭൂമികയിൽ സ്നേഹ പ്രപഞ്ചവും സാമൂഹിക വിപ്ലവവും സാധ്യമാക്കിയ മഹാകവി കുമാരനാശാന്‍റെ വേർപാടിന് ഇന്ന് നൂറാണ്ട് തികയുന്നു. സൗരഭ്യം നഷ്ടപ്പെടാത്ത കവിതകളുടെ വസന്തം കാലത്തെ അതിജയിച്ച് മലയാളിയുടെ മനതാരിൽ ഇന്നും കുളിർമഴ പെയ്യിക്കുന്നു.

ഒരു ബോട്ടപകടത്തിലൂടെ പല്ലനയാറിന്‍റെ അഗാധതയിൽ അവസാനിച്ചത് മലയാളത്തിന്‍റെ ഒരിക്കലും മറക്കാത്ത സ്നേഹഗീതങ്ങളായിരുന്നു. അതുകൊണ്ടുതന്നെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്നേഹഗായകന്‍റെ വേർപാട് മലയാളിക്ക് നൊമ്പരമാകുന്നത്.

1924 ജനുവരി 16ാം തീയതി പല്ലനയാറ്റില്‍ സംഭവിച്ച ബോട്ടപകടത്തിലാണ് കുമാരനാശാന്‍ മരണപ്പെട്ടത്. പുത്തൻ കടവത്ത് നാരായണന്‍റെയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടെയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ് ജനനം.

കുമാരനാശാൻ സ്മാരകസമിതി ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള റെഡീമർ ബോട്ടിന്‍റെ അവശിഷ്ടം

കൊല്ലം ബോട്ട്‌ ജെട്ടിയില്‍നിന്ന്‌ 1924 ജനുവരി 16ന്‌ രാത്രി 10.30ന് ആലപ്പുഴക്ക് പുറപ്പെട്ട റെഡീമർ ബോട്ടിലെ യാത്രക്കാരനായിരുന്നു കുമാരനാശാൻ. സമയം പുലർച്ചയായപ്പോൾ പല്ലനയിലുള്ള പുത്തൻകരി വളവ് തിരിയുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. കുമാരനാശാനെക്കൂടാതെ 23 പേരാണ് അപകടത്തിൽ മരിച്ചത്.

നേരം പുലർന്നപ്പോൾ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. അടുത്ത ദിവസമാണ് ആശാന്‍റെ മൃതദേഹം ലഭിച്ചത്. തുടർന്ന് പല്ലനയില്‍ പുത്തന്‍കരിയില്‍ കുടുംബസ്ഥലത്ത് സംസ്‌കരിച്ചു. ആലപ്പുഴയിലെ ഹരിപ്പാടിനടുത്തുള്ള ഈ സ്ഥലം ആശാന്‍റെ ഭാര്യ ഭാനുമതിയമ്മ പിന്നീട് വാങ്ങി.

ഈ സ്ഥലം പിന്നീട്‌ കുമാരകോടിയായി. ഇപ്പോഴിവിടെ ആശാന്‍ സ്മാരകവും ആശാന്‍ സ്മാരക അപ്പര്‍ പ്രൈമറി സ്‌കൂളും പ്രവര്‍ത്തിക്കുന്നു. ആശാൻ സ്മാരകം മൂന്നുവർഷം മുമ്പ് വിനോദ സഞ്ചാരികളെയും സാഹിത്യ സ്നേഹികളെയും ലക്ഷ്യമിട്ട് പുതുക്കിപ്പണിയുകയും മോടി കൂട്ടുകയും ചെയ്തിരുന്നു. ആശാൻ കവിതകളുടെ ദൃശ്യാവിഷ്കാരം സ്മൃതിപണ്ഡപത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

റഡീമറിന്റെ അന്ത്യയാത്ര

മഹാകവി കുമാരനാശാന്റെയും മറ്റ് 23 പേരുടെയും ജീവനെടുത്ത ആലപ്പുഴ പല്ലനയാറ്റിലെ റെഡീമർ ബോട്ടു ദുരന്തത്തിന്റെ ജലവഴിയിലൂടെ...

  • 1924 ജനുവരി 16 രാത്രി 10.30
  • ട്രാവൻകൂർ-കൊച്ചിൻ ബോട്ട് സർവിസിന്റെ ‘റെഡീമർ’ എന്ന യാത്രബോട്ട് കൊല്ലത്തുനിന്ന് യാത്ര തിരിച്ചു. ആലപ്പുഴയാണ് ലക്ഷ്യം. കുമാരനാശാൻ അടക്കമുള്ള ഒട്ടേറെ യാത്രക്കാർ കൊല്ലത്തുനിന്നേ കയറി. കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനായിരുന്നു മഹാകവിയുടെ യാത്ര
  • 95 പേർക്ക് കയറാവുന്ന ബോട്ടിൽ 135 യാത്രക്കാരും ധാരാളം ലഗേജും ഉണ്ടായിരുന്നു
  • അനുവദനീയമായതിനേക്കാൾ ആളും സാധനങ്ങളും കയറ്റിയത് ചൂണ്ടിക്കാണിച്ചതിന് ബോട്ട് ജീവനക്കാരനായ അറുമുഖം പിള്ളയും മറ്റും യാത്രക്കാരോട് കയർത്തു. ബോട്ട് പിന്നെയും നീങ്ങി
  • പല്ലനയാറിന് ഇവിടെ പത്തടിയോളം താഴ്ചയുണ്ടായിരുന്നു. വീതി 95 അടി. ഭൂരിഭാഗം പേരും നീന്തി കരയിൽ കയറി. ഒട്ടേറെ പേർ ബോട്ടിനുള്ളിൽ കുടുങ്ങിപ്പോയി
  • അടുത്ത ദിവസം ഉച്ചയോടെയാണ് മഹാകവിയുടെ മൃതദേഹം കണ്ടെടുത്തത്
  • ബോട്ടിലെ അമിതഭാരമായിരുന്നു അപകടകാരണമെന്ന് അന്വേഷണ കമീഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnniversaryMemoriesKumaran AsanKerala News
News Summary - Asan-The Poetic Lament of the Century
Next Story