Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2019 4:51 PM GMT Updated On
date_range 1 April 2019 4:51 PM GMTഏഴു വയസ്സുകാരനോട് ക്രൂരത: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്
text_fieldsbookmark_border
തൊടുപുഴ: ഏഴു വയസ്സുകാരനെ ക്രൂരമർദനത്തിനിരയാക്കിയ അരുൺ ആനന്ദിനെ വിശദമായി ചോ ദ്യംചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതി യെ സമീപിച്ചു. ഇളയകുട്ടിക്കെതിരായ ലൈംഗികാതിക്രമത്തിെൻറ പേരിൽ പോക്സോ ചുമത്തിയ സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പും ആവശ്യമാണ്.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക ്കുന്ന വിധത്തിൽ കുറ്റപത്രം തയാറാക്കാനാണ് അന്വേഷണസംഘത്തിെൻറ നീക്കം. ശാസ്ത്രീയതെ ളിവുകളടക്കം ഇതിനായി ശേഖരിച്ചിട്ടുണ്ട്. മകന് ക്രൂരമർദനം നേരിട്ട ശേഷവും ആദ്യം കാ ര്യങ്ങൾ വെളിപ്പെടുത്താൻ മടികാട്ടിയിരുന്ന മാതാവ് ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കുന്നതായി തൊടുപുഴ സി.െഎ അഭിലാഷ് ഡേവിഡ് അറിയിച്ചു.
അരുൺ ആനന്ദിനെ അമിതമായി വിശ്വസിച്ചിരുന്നുവെന്നും കുട്ടികളെ മർദിക്കുന്നത് അവർ നന്നാകാനാണെന്നാണ് അയാൾ പറഞ്ഞിരുന്നതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഏഴു വയസ്സുകാരനെ മർദനത്തിനിരയാക്കിയ രാത്രി ആശുപത്രിയിലേക്ക് പോകുേമ്പാൾ ഇളയകുട്ടി തനിച്ചായിരുന്നു. തിരികെ വരുേമ്പാൾ അരുൺ വഴക്ക് പറയുമോ എന്ന് പേടിച്ചാണ് മുറിയിൽ തെറിച്ച രക്തപ്പാടുകളടക്കം തുടച്ചത്. കുട്ടി നൽകിയ മൊഴിയിലും രക്തം തുടച്ചതായി പറയുന്നുണ്ട്. തെൻറ ക്രിമിനൽ പശ്ചാത്തലം ചില അബദ്ധങ്ങൾ പറ്റിയെന്ന നിലയിലാണ് അവതരിപ്പിച്ചിരുന്നത്. കുട്ടികളെ മുറിക്കകത്ത് പൂട്ടിയ ശേഷം ഇരുവരും പുറത്ത് പോകാറുണ്ട്.
കുട്ടികൾ ഒറ്റക്ക് ജീവിക്കാനുള്ള ധൈര്യം ആർജിക്കുന്നതിനാണിതെന്നായിരുന്നു ധരിപ്പിച്ചത്. സ്വയരക്ഷക്കാണ് കാറിനുള്ളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നും ഇയാൾ പറഞ്ഞിരുന്നതായും മൊഴിയിൽ പറയുന്നു.എല്ലാം നേരിൽ കണ്ട കേസിലെ പ്രധാന സാക്ഷിയാണ് യുവതി. അതിക്രമം കണ്ടുനിന്ന ഇളയകുട്ടിയുടെ മൊഴിയും അന്വേഷണത്തെ സഹായിക്കും.
ആദ്യഭർത്താവിെൻറ സുഹൃത്തുക്കൾ സ്വരൂപിച്ചതടക്കം മൂന്നേകാൽ ലക്ഷത്തോളം രൂപ മക്കളുടെ പേരിൽ ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് ഇയാൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതായും യുവതി പറയുന്നു.
ആരോഗ്യനിലയിൽ പുരോഗതിയില്ല -അന്വേഷണസംഘം
തൊടുപുഴ: മാതാവിെൻറ ആൺസുഹൃത്തിെൻറ ക്രൂരതക്കിരയായ ഏഴുവയസ്സുകാരെൻറ ആരോഗ്യനിലയിൽ പുരോഗതിയില്ല. മസ്തിഷ്ക പ്രവർത്തനം പൂർണമായി നിലച്ച അവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ അന്വേഷണസംഘത്തിന് നൽകുന്ന വിവരം. ശ്വാസകോശമടക്കം ആന്തരികാവയവങ്ങളും മർദനത്തിൽ തകർന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെൻറിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിെല ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിെൻറ നിർദേശം.
അേതസമയം, അരുണിെൻറ ക്രിമിനൽ പശ്ചാത്തലമടക്കം കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരുകയാണ്. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പോക്സോക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, സി.ഐ അഭിലാഷ് ഡേവിഡ്, പ്രിൻസിപ്പൽ എസ്.ഐ എ.പി. സാഗർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക ്കുന്ന വിധത്തിൽ കുറ്റപത്രം തയാറാക്കാനാണ് അന്വേഷണസംഘത്തിെൻറ നീക്കം. ശാസ്ത്രീയതെ ളിവുകളടക്കം ഇതിനായി ശേഖരിച്ചിട്ടുണ്ട്. മകന് ക്രൂരമർദനം നേരിട്ട ശേഷവും ആദ്യം കാ ര്യങ്ങൾ വെളിപ്പെടുത്താൻ മടികാട്ടിയിരുന്ന മാതാവ് ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കുന്നതായി തൊടുപുഴ സി.െഎ അഭിലാഷ് ഡേവിഡ് അറിയിച്ചു.
അരുൺ ആനന്ദിനെ അമിതമായി വിശ്വസിച്ചിരുന്നുവെന്നും കുട്ടികളെ മർദിക്കുന്നത് അവർ നന്നാകാനാണെന്നാണ് അയാൾ പറഞ്ഞിരുന്നതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഏഴു വയസ്സുകാരനെ മർദനത്തിനിരയാക്കിയ രാത്രി ആശുപത്രിയിലേക്ക് പോകുേമ്പാൾ ഇളയകുട്ടി തനിച്ചായിരുന്നു. തിരികെ വരുേമ്പാൾ അരുൺ വഴക്ക് പറയുമോ എന്ന് പേടിച്ചാണ് മുറിയിൽ തെറിച്ച രക്തപ്പാടുകളടക്കം തുടച്ചത്. കുട്ടി നൽകിയ മൊഴിയിലും രക്തം തുടച്ചതായി പറയുന്നുണ്ട്. തെൻറ ക്രിമിനൽ പശ്ചാത്തലം ചില അബദ്ധങ്ങൾ പറ്റിയെന്ന നിലയിലാണ് അവതരിപ്പിച്ചിരുന്നത്. കുട്ടികളെ മുറിക്കകത്ത് പൂട്ടിയ ശേഷം ഇരുവരും പുറത്ത് പോകാറുണ്ട്.
കുട്ടികൾ ഒറ്റക്ക് ജീവിക്കാനുള്ള ധൈര്യം ആർജിക്കുന്നതിനാണിതെന്നായിരുന്നു ധരിപ്പിച്ചത്. സ്വയരക്ഷക്കാണ് കാറിനുള്ളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നും ഇയാൾ പറഞ്ഞിരുന്നതായും മൊഴിയിൽ പറയുന്നു.എല്ലാം നേരിൽ കണ്ട കേസിലെ പ്രധാന സാക്ഷിയാണ് യുവതി. അതിക്രമം കണ്ടുനിന്ന ഇളയകുട്ടിയുടെ മൊഴിയും അന്വേഷണത്തെ സഹായിക്കും.
ആദ്യഭർത്താവിെൻറ സുഹൃത്തുക്കൾ സ്വരൂപിച്ചതടക്കം മൂന്നേകാൽ ലക്ഷത്തോളം രൂപ മക്കളുടെ പേരിൽ ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് ഇയാൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതായും യുവതി പറയുന്നു.
ആരോഗ്യനിലയിൽ പുരോഗതിയില്ല -അന്വേഷണസംഘം
തൊടുപുഴ: മാതാവിെൻറ ആൺസുഹൃത്തിെൻറ ക്രൂരതക്കിരയായ ഏഴുവയസ്സുകാരെൻറ ആരോഗ്യനിലയിൽ പുരോഗതിയില്ല. മസ്തിഷ്ക പ്രവർത്തനം പൂർണമായി നിലച്ച അവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ അന്വേഷണസംഘത്തിന് നൽകുന്ന വിവരം. ശ്വാസകോശമടക്കം ആന്തരികാവയവങ്ങളും മർദനത്തിൽ തകർന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെൻറിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിെല ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിെൻറ നിർദേശം.
അേതസമയം, അരുണിെൻറ ക്രിമിനൽ പശ്ചാത്തലമടക്കം കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരുകയാണ്. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പോക്സോക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, സി.ഐ അഭിലാഷ് ഡേവിഡ്, പ്രിൻസിപ്പൽ എസ്.ഐ എ.പി. സാഗർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story