Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightകോവിഡും...

കോവിഡും ലോക്ഡൗണും; കലാകാരന്മാരുടെ ആടയാഭരണം പൊടിപിടിക്കുന്നു

text_fields
bookmark_border
കോവിഡും ലോക്ഡൗണും; കലാകാരന്മാരുടെ ആടയാഭരണം പൊടിപിടിക്കുന്നു
cancel
camera_altഅലങ്കാര ആഭരണങ്ങൾ നൽകുന്ന അമ്പലപ്പാറയിലെ സ്ഥാപനം

ഒറ്റപ്പാലം: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിന് ഇളവ് വന്നിട്ടും കലാരംഗത്ത് അലങ്കാര ചമയങ്ങളുമായി ഉപജീവനത്തിനിറങ്ങി തിരിച്ചവരുടെ ജീവിതം ഇപ്പോഴും ദുരിതത്തിൽതന്നെ. സ്‌കൂൾ കലോത്സവങ്ങളും പൂരാഘോഷവും അരങ്ങേറ്റങ്ങളുമായി തിരക്കൊഴിയാത്ത സീസൺ കാലത്തുതന്നെ കോവിഡുമെത്തിയതാണ് ഇക്കൂട്ടർക്ക് ശാപമായത്.

അലങ്കാരത്തിെൻറ ഭാഗമായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങളുടെ അടയാഭരണളും മേക്കപ്പ്‌ വസ്തുക്കളും മാസങ്ങളായി പൊടിപിടിച്ചുകിടപ്പാണ്. മാർച്ച് ആദ്യവാരം മുതൽ ഏപ്രിൽ ആദ്യവാരം വരെ നീളുന്ന സ്‌കൂൾ കലോത്സവങ്ങളും പൂരോത്സവങ്ങളുമാണ് വർഷത്തിൽ ഇവർക്ക് സീസൺ കാലം. എന്നാൽ, കോവിഡ് ഭീഷണിയിൽ ഈ അവസരം നഷ്ടമായി. ഏപ്രിൽ, മേയ് മാസങ്ങളിലായി ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന അരങ്ങേറ്റങ്ങൾക്കും ഇവരുടെ മേക്കപ്പുൾപ്പെടെയുള്ള ആടയാഭരണങ്ങളാണ് ആശ്രയിക്കാറുള്ളത്.

മുൻ‌കൂർ ബുക്ക് ചെയ്തിരുന്ന 80 വിദ്യാലയങ്ങളിലെ കലോത്സവങ്ങളും 20 അരങ്ങേറ്റങ്ങളും സീസണിൽ നഷ്ടപ്പെട്ടതായി അമ്പലപ്പാറയിലെ നടനം ആർട്സ് സ്ഥാപനം ജീവനക്കാരൻ കെ. ഷാജി പറഞ്ഞു.

സ്ഥാപനവുമായി ബന്ധപ്പെട്ട് സീസണിൽ തൊഴിൽ ലഭിച്ചിരുന്ന 50 നൃത്താധ്യാപകർക്കും 40ഓളം മേക്കപ്പുകാർക്കും 10 വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും തൊഴിലവസരവും നഷ്ടപ്പെട്ടു. ലക്ഷങ്ങൾ മുടക്കിയതിന് വരുമാനമില്ലെന്ന് മാത്രമല്ല, വരാനിരിക്കുന്ന സീസൺ വരേക്കുള്ള സൂക്ഷിപ്പും വാടകയും വൈദ്യുതിചാർജും ബാധ്യതയായി മാറിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artist CostumeCostume business
News Summary - Artist Costume business
Next Story