വിദേശത്തുള്ളവരുടെ മടക്കം; ശിപാർശ ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ
text_fieldsതിരുവനന്തപുരം: വിദേശത്തുള്ളവർക്ക് കേരളത്തിലേക്കെത്താൻ സർക്കാർ നിയോഗിച്ച വി ദഗ്ധ സമിതി ഉപാധിയോടെ അനുമതിക്ക് ശിപാർശ ചെയ്യുന്നത് ലോക്ഡൗൺ നിയന്ത്രണങ്ങ ളുടെ മൂന്നാംഘട്ട ഇളവിൽ. കെ.എം. എബ്രഹാമിെൻറ നേതൃത്വത്തിലുള്ള സമിതി സർക്കാറിന് സ മർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ നിർദേശിക്കുന്നത്. മൂന്നാംഘട്ടത്തിൽ അന് താരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകാം. വിദേശത്ത് മടങ്ങിയെത്തുന്നവർ നിർബന്ധമായും സ്രവപരിശോധനക്ക് വിധേയമാകണം.
റാപ്പിഡ് അൻറിബോഡി പരിശോധനയിൽ ഫലം പോസിറ്റീവാണെങ്കിൽ നിരീക്ഷണത്തിലേക്ക് മാറ്റും. തുടർന്ന്, ഒന്ന് രണ്ട് ദിവസത്തിനകം ഇവരെ പൊളിമറൈസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) ടെസ്റ്റിന് വിധേയമാക്കും. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെയും വീട്ടിൽ ഏകാന്തവാസത്തിലാക്കും.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ ആ സമയത്തെ പ്രോേട്ടാക്കോൾ അനുസരിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കണം. എവിടെ നിന്നാണോ മടങ്ങുന്നത് അവിടെ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചിട്ടുണ്ടെങ്കിൽ ഇതുസംബന്ധിച്ച് മതിയായ രേഖകൾ ആരോഗ്യ വിഭാഗത്തിന് സമർപ്പിക്കണം. ഇവ പരിശോധിച്ച ശേഷം 14 ദിവസം വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കാം.
ജില്ല മെഡിക്കൽ ഒാഫിസറാണ് പരിശോധന ഫലം പരിശോധിച്ച് ടെസ്റ്റിെൻറ സ്വീകാര്യതയും ഉറപ്പുവരുത്തേണ്ടത്. ജില്ല ഭരണകൂടം ഇത്തരം കേസുകൾ നിരീക്ഷിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. ഇക്കാര്യം സർക്കാർ പരിേശാധിച്ച് നടപടിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.