Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ് വില്‍പന...

കഞ്ചാവ് വില്‍പന തൊഴിലായി സ്വീകരിച്ച് യുവാക്കൾ; 8.5 കിലോ കഞ്ചാവും 22 കിലോ പുകയില ഉൽപന്നങ്ങളും പിടിയിൽ

text_fields
bookmark_border
കഞ്ചാവ് വില്‍പന തൊഴിലായി സ്വീകരിച്ച് യുവാക്കൾ; 8.5 കിലോ കഞ്ചാവും 22 കിലോ പുകയില ഉൽപന്നങ്ങളും പിടിയിൽ
cancel
camera_alt

മുഹമ്മദ് മുസ്താഖ്

ഇരിട്ടി: ജോലിയില്ലാതെ പല യുവാക്കളും കഞ്ചാവ് വില്‍പന തൊഴിലായി സ്വീകരിച്ചതായി എക്‌സൈസ് അധികൃതർ. ജില്ലയിൽ നിരവധി പേരാണ് കിലോക്കണക്കിന് കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന്, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വലിയ ചരക്ക് വാഹനങ്ങളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.

അഞ്ചുകിലോ കഞ്ചാവ് കടത്തുന്നതിനിടെ തളിപ്പറമ്പിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം തിരൂരിലെ പെരുമണ്ണ് പൊൻമുണ്ടം സ്വദേശിയും വൈലത്തൂരിൽ താമസക്കാരനുമായ ഈങ്ങാപ്പടവിൽ വീട്ടിൽ ജാഫർ അലിയാണ് (36) അറസ്റ്റിലായത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടികൂടി.

തളിപ്പറമ്പിൽ കഞ്ചാവുമായി പിടിയിലായ തിരൂർ സ്വദേശി ജാഫർ അലി

മൂന്നരക്കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം കൂത്തുപറമ്പ് എക്‌സൈസ് സംഘം അറസ്റ്റുചെയ്ത ഉളിയില്‍ കൂരന്‍മുക്ക് സ്വദേശിയെ റിമാൻഡ് ചെയ്തു. കൂരന്‍മുക്ക് അക്കരാല്‍ നജ്മ മന്‍സിലില്‍ മുഹമ്മദ് മുസ്താഖ് (24) ആണ് എക്‌സൈസ് സംഘത്തിെൻറ പിടിയിലായത്.

കൂട്ടുപുഴയിലെ കടകളില്‍ ഇരിട്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 22 കിലോ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി. പേരട്ട കുണ്ടേരിയിലെ കിണവക്കല്‍ കെ.വി. മജീദിെൻറ കൂട്ടുപുഴ പാലത്തിനോട് ചേര്‍ന്ന കടയില്‍ നിന്നാണ് ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ പുകയില ഉൽപന്നങ്ങള്‍ പിടികൂടിയത്.

കാഞ്ഞങ്ങാട് സ്വദേശി സുബിനെ 25 ഗ്രാം കഞ്ചാവുമായി ചുങ്കക്കുന്നിൽ പിടികൂടി. പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് കാഞ്ഞങ്ങാട് സ്വദേശി സുബിനെ 25 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. മേഖലയിൽ നിരോധിത ലഹരി ഉൾപന്നങ്ങളുടെ വൻ ശേഖരം കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.

രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് ആറോടെ ചിറവക്കിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ജാഫർ അലിയെ പിടിച്ചത്. പ്രിവൻറിവ് ഓഫിസർ കെ.വി. ഗിരീഷ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ പി.കെ. രാജീവൻ, പി.പി. മനോഹരൻ, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ പി.പി. രജിരാഗ്, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂട്ടുപുഴ മുതൽ കണ്ണൂര്‍ വരെയുള്ള കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക്് കിലോക്കണക്കിന് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുസ്താെഖന്ന് എക്സൈസ് സംഘം പറഞ്ഞു. എക്‌സൈസ് കമീഷണര്‍ സ്ക്വാഡ് ചുമതലയുള്ള കൂത്തുപറമ്പ് എക്‌െസെസ് സി.െഎ പി.കെ. സതീഷ് കുമാറിെൻറ നേതൃത്വത്തിലാണ് ചാലോട്ട് പ്രതിയെ പിടികൂടിയത്. മുസ്താഖിനെ മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.

കര്‍ണാടകത്തില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് മേഖലയിലെ വിദ്യാർഥികള്‍ക്കും മറ്റും ലഹരി ഉൽപന്നങ്ങള്‍ വിതരണം ചെയ്യുന്ന ആളാണ് നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിലായ മജീദെന്ന് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി. ഷാബു പറഞ്ഞു. നിരോധിത പുകയില ഉൽപന്നങ്ങള്‍ കടയില്‍ സൂക്ഷിച്ചതിനും വില്‍പന നടത്തിയതിനും ഇയാള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabismarijuana
Next Story