രാഘവേന്ദ്രതീര്‍ഥയുടെ അറസ്റ്റ്: സി.ബി.െഎ ഹരജി ഇന്നത്തേക്ക് മാറ്റി
text_fieldsകൊച്ചി: ആന്ധ്രപ്രദേശില്‍ പൊലീസ് പിടിയിലായ രാഘവേന്ദ്രതീര്‍ഥയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.ബി.ഐ നല്കിയ ഹരജിയില്‍ വിധിപറയുന്നത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിൽ തിങ്കളാഴ്ചവരെ ഹൈകോടതിയുടെ സ്റ്റേയുള്ളതിനാലാണിത്.
ഒളിവിലായിരുന്ന രാഘവേന്ദ്രതീര്‍ഥ കഴിഞ്ഞയാഴ്ച ആന്ധ്രയിലെ ചിറ്റൂരില്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് സി.ബി.ഐ, കോടതിയെ സമീപിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതി നേരത്തേ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടുകിട്ടാത്തതിനാല്‍ സി.ബി.ഐ ഇത് തിരികെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ നടപടി സ്വീകരിക്കാന്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ അപേക്ഷ സമര്‍പ്പിച്ചത്.
ഗൗഡസാരസ്വതബ്രാഹ്മണ സമൂഹത്തിെൻറ ആസ്ഥാനമായ കാശിമഠത്തിലെ അമൂല്യ പൂജ സാമഗ്രികളുമായി മുങ്ങിയെന്നാണ് രാഘവേന്ദ്രക്കെതിരായ കേസ്. കാശിമഠത്തിലെ വിഗ്രഹവും പൂജ വസ്തുക്കളും മടക്കിനല്കാന് രണ്ടായിരത്തിലാണ് തിരുപ്പൂര്‍ ജില്ല കോടതി രാഘവേന്ദ്രക്ക് നിര്‍ദേശം നല്‍കിയത്. സ്വാമി സുധീന്ദ്രതീര്‍ഥയുടെ ഹരജിയിലായിരുന്നു ഈ ഉത്തരവ്. രാഘവേന്ദ്രതീര്‍ഥ എറണാകുളം സ്വദേശിയായതിനാലാണ് ഉത്തരവ് നടപ്പാക്കിക്കിട്ടാന്‍ സുധീന്ദ്രസ്വാമി എറണാകുളം കോടതിയില്‍ ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
