Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2019 2:03 AM GMT Updated On
date_range 6 Sep 2019 2:03 AM GMTനിയുക്ത ഗവർണർക്ക് ഉൗഷ്മള സ്വീകരണം; സത്യപ്രതിജ്ഞ രാവിലെ 11ന് രാജ്ഭവനിൽ
text_fieldsbookmark_border
തിരുവനന്തപുരം: നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാന് തലസ്ഥാനത്ത് വരവേൽപ്. രാവിലെ 8.30ന് എയർ ഇന്ത്യ എ.ഐ 263 വിമാനത്തിലെത്തിയ നിയുക്ത ഗവർണറെ വിമാനത്താവളത്തിൽ മന്ത്രി ഡോ. കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, സതേൺ എയർ കമാൻഡ് എയർ ഓ ഫിസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ് തുടങ്ങിയവർ സ്വീകരിച്ചു. പത്നി രേഷ്മ ആരിഫും ഒപ ്പമുണ്ടായിരുന്നു. സത്യപ്രതിജ്ഞ വെള്ളിയാഴ്ച രാവിലെ 11ന് രാജ്ഭവനിൽ നടക്കും. ഹൈകോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും.
വ്യോമസേന ടെക്നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹം പൊലീസിെൻറ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, ചീഫ് വിപ്പ് കെ. രാജൻ, സർക്കാറിെൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമാൻഡൻറ് ബ്രിഗേഡിയർ സി.ജി. അരുൺ, ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അടക്കമുള്ളവരും ഗവർണറെ വരവേറ്റു.
രാജ്ഭവനിൽ അദ്ദേഹത്തെയും ഭാര്യ രേഷ്മ ആരിഫിനെയും രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത് സ്വീകരിച്ചു. മന്ത്രി ഡോ. കെ.ടി. ജലീൽ, ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ, രാജ്ഭവൻ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. നിയുക്ത ഗവർണർക്കൊപ്പം കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിട്ടുണ്ട്. രാജ്ഭവനിലെത്തിയ അദ്ദേഹം ജീവനക്കാരെ പരിചയപ്പെടുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണായി വിജയൻ രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടായിരുന്നു. രാജ്ഭവൻ ഒാഡിറ്റോറിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി അടക്കമുള്ളവരും പെങ്കടുക്കും.
വ്യോമസേന ടെക്നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹം പൊലീസിെൻറ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, ചീഫ് വിപ്പ് കെ. രാജൻ, സർക്കാറിെൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമാൻഡൻറ് ബ്രിഗേഡിയർ സി.ജി. അരുൺ, ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അടക്കമുള്ളവരും ഗവർണറെ വരവേറ്റു.
രാജ്ഭവനിൽ അദ്ദേഹത്തെയും ഭാര്യ രേഷ്മ ആരിഫിനെയും രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത് സ്വീകരിച്ചു. മന്ത്രി ഡോ. കെ.ടി. ജലീൽ, ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ, രാജ്ഭവൻ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. നിയുക്ത ഗവർണർക്കൊപ്പം കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിട്ടുണ്ട്. രാജ്ഭവനിലെത്തിയ അദ്ദേഹം ജീവനക്കാരെ പരിചയപ്പെടുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണായി വിജയൻ രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടായിരുന്നു. രാജ്ഭവൻ ഒാഡിറ്റോറിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി അടക്കമുള്ളവരും പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story