Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരീക്കോട് പീഡനം: പ്രതി...

അരീക്കോട് പീഡനം: പ്രതി റിമാൻഡിൽ

text_fields
bookmark_border
അരീക്കോട് പീഡനം: പ്രതി റിമാൻഡിൽ
cancel

മലപ്പുറം: അരീക്കോട്ട് ബാലികമാരെ പീഡിപ്പിച്ച കേസിൽ ഗുജറാത്തിൽ അറസ്റ്റിലായ അരീക്കോട് സ്വദേശി കാരാട്ട് ഹാരിസിനെ (30) റിമാൻഡ് ചെയ്തു. ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് പ്രത്യേക അന്വേഷണസംഘം അഹമ്മദാബാദിലെത്തി ഏറ്റുവാങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ മലപ്പുറത്ത് കൊണ്ടുവന്നശേഷം മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തുവർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

ചൈൽഡ് ലൈനിൽ ലഭിച്ച പരാതികളെത്തുടർന്ന് 2018 മാർച്ച്, ജൂൺ മാസങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതോടെ വിദേശത്തേക്ക് കടന്ന ഹാരിസ് ഖത്തറിൽ കഴിയുകയായിരുന്നു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാലാണ് അഹമ്മദാബാദ് വിമാനത്താവളം വഴി ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ പിടികൂടാനായത്. തെളിവെടുപ്പിനായി പ്രതിയെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ മുഹമ്മദലി, എ.എസ്.ഐ കുണ്ടറക്കാടൻ ശശി, ഹെഡ് കോൺസ്റ്റബിൾ ഉണ്ണികൃഷ്ണൻ എന്നിവരാണ് സംഘത്തിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAreekode Rape case
News Summary - Areekode Rape-Kerala News
Next Story