അച്ഛെൻറ ഒക്കത്തിരുന്ന് അന്ത്യചടങ്ങുകൾ; നൊമ്പരക്കാഴ്ചയായി ആരവ്
text_fieldsതിരുവനന്തപുരം: മൂന്ന് കുട്ടികളുടെ കണ്ണീരോർമകൾ തുടിക്കുന്ന രോഹിണിയിൽ േനാവു ള്ള കാഴ്ചയായി മറ്റൊരു രണ്ടരവയസ്സുകാരൻ. പ്രവീൺകൃഷ്ണെൻറയും ശരണ്യയുടെയും അന ്ത്യകർമങ്ങൾ ചെയ്തത് ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവാണ്. കൂട്ടുകാരൻ അഭി നവിെൻറ മൃതദേഹത്തിന് മുന്നിൽ അൽപനേരം നോക്കിനിന്ന ആരവിന് എന്താണ് നടക്കുന്നതെ ന്നുപോലും അറിയുമായിരുന്നില്ല. എല്ലാവരും കരയുന്നത് കണ്ട് ആരവിെൻറ കണ്ണും നിറഞ്ഞു. പിന്നെ പതിയെ അച്ഛെൻറ ചുമലിലേക്ക് മുഖമമർത്തി തേങ്ങി.
നാട്ടിലെത്തുേമ്പാഴെല്ലാം അഭിനവിെൻറ ഉറ്റചങ്ങാതിയാണ് ആരവ്. കളിക്കാനും കളിപ്പാട്ടങ്ങൾ പങ്കിടാനുമെല്ലാം തയാർ. ഇക്കുറിയും വിനോദയാത്ര കഴിഞ്ഞെത്തുേമ്പാൾ കൂട്ടുകൂടാനുള്ള തയാെറടുപ്പിലായിരുന്നു. കൂട്ടുകാരൻ ഉറക്കത്തിലാണെന്നാണ് ആരവിനോട് പറഞ്ഞിരുന്നത്. അടുത്ത് പോയെങ്കിലും ഉണർത്താതിരിക്കാൻ ആരവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ ചേച്ചിമാർ അനങ്ങാതെ കിടക്കുന്നത് എന്തിനെന്ന് ആരവിന് മനസ്സിലായിരുന്നില്ല. ഇതിനിടെ ആരോ ആരവിനെ ഉള്ളിലേക്ക് കൊണ്ടുപോയി.
പ്രവീണിെൻറയും ശരണ്യയുടെയും സംസ്കാരച്ചടങ്ങുകൾക്കായാണ് പിന്നീട് ആരവിനെ പുറത്തേക്കുകൊണ്ടുവന്നത്. മൂന്ന് കുഞ്ഞുങ്ങളെയും ചടങ്ങുകളില്ലാതെ ഒരു കുഴിമാടത്തിലാണ് അടക്കം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും ചടങ്ങുകൾ നടന്നത്. പാൻറിന് മുകളിൽ ചുവന്ന കുഞ്ഞു കച്ച കെട്ടി പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് ആരവ് ചടങ്ങുകൾ നിർവഹിച്ചത്. തീ കൊളുത്തിയതും ആരവ് തന്നെ.
ചടങ്ങുകൾ പൂർത്തിയാക്കിയശേഷവും ആ കുരുന്നിെൻറ കണ്ണുകൾ തൊട്ടടുത്ത കുഴിമാടത്തിലേക്ക് ആഴ്ത്തിവെച്ച അഭിനവിെന അടക്കം ചെയ്ത ശവമഞ്ചത്തിലേക്കായിരുന്നു. കുഴി മൂടാനായി മുകളിൽനിന്ന് മണ്ണുവെട്ടി പെട്ടിയുടെ മുകളിലേക്കിടുേമ്പാൾ ആശങ്കയോടെ ആരവ് നോക്കിനിന്നതും നൊമ്പരക്കാഴ്ചയായി. അച്ഛെൻറ ചുമലിലേറി മടങ്ങുേമ്പാഴും കണ്ണെടുക്കാതെ ആരവ് നോക്കിയതും കുഴിമാടത്തിലെ ആ കുഞ്ഞുപെട്ടികളിലേക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.