Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനർട്ടിലെ നിയമനങ്ങൾ;...

അനർട്ടിലെ നിയമനങ്ങൾ; സർക്കാർ ഉത്തരവ് വിവാദത്തിൽ

text_fields
bookmark_border
അനർട്ടിലെ നിയമനങ്ങൾ; സർക്കാർ ഉത്തരവ് വിവാദത്തിൽ
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാന ഊർജ വകുപ്പിന് കീഴിലുള്ള അനര്‍ട്ടില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പദ്ധതി അവസാനിക്കുന്നതു വരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ സി.ഇ.ഒ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദത്തിൽ. ക്രമക്കേട് ആരോപണത്തെതുടർന്ന് നീക്കിയ മുന്‍ സി.ഇ.ഒയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചത്.

അനര്‍ട്ടിലെ നിയമനങ്ങളില്‍ നിലവില സ്ഥിതി നിലനിര്‍ത്തണമെന്ന ഹൈകോടതി വിധി കാറ്റില്‍പറത്തിയാണ് കാര്യങ്ങള്‍ നടന്നത്. നിലവിലെ കരാര്‍ ജീവനക്കാരെ വന്‍ ശമ്പളവര്‍ധനവില്‍ കരാര്‍ പുതുക്കി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ കത്തുകളും അവഗണിച്ചുവെന്നാണ് ആരോപണം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന നിയമത്തിന് വിരുദ്ധമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡഡെവലപ്‌മെന്റ് വഴി പുതുതായി വീണ്ടും കരാര്‍ ജീവനക്കാരെ എടുക്കാന്‍ അനര്‍ട്ട് പത്രപരസ്യവും നല്‍കിയിരിക്കുകയാണ്. ചട്ടവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന വിമർശനവുമായ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തി. അനര്‍ട്ടിന് സമാനമായ നിയമ വിരുദ്ധ നടപടികൾ സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ വിവിധ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും മറ്റ് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കളെ തിരുകിക്കയറ്റുന്നത് യോഗ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണ്. സംസ്ഥാനത്ത് പ്രതിവർഷം 33000 ഒഴിവുകളാണ് താൽക്കാലിക അടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി ശരാശരി 22000 ഒഴിവുകള്‍ എല്ലാ വര്‍ഷവും പാർട്ടി നിയമനങ്ങൾ വഴി നികത്തപ്പെടുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ControversyanartKerala
News Summary - Appointments in Anart; Government order in controversy
Next Story