കേരളത്തിലെ പ്രമുഖ മുസ്ലിം നേതാക്കൾ ബി.ജെ.പിയിലേക്ക് -അബ്ദുല്ലക്കുട്ടി
text_fieldsതൃശൂർ: ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രമുഖ മുസ്ലിം നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന് എ.പി. അബ്്ദുല്ലക്കുട്ടി. ബി.ജെ.പി ജില്ല കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടേത് വികസനത്തിെൻറ രാഷ്ട്രീയമാണ്.
മോദി ഭരണത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാതായി. ഏകാത്്മ മാനവദർശനവും ഗാന്ധിയൻ മൂല്ല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. നിശ്ശബ്്ദമായ ക്ഷേമ പദ്ധതികളാണ് മോദിയുടെ രണ്ടാം വിജയത്തിെൻറ രഹസ്യം. കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണ്. അവർ കേരളത്തിെൻറ വികസനത്തെ മുരടിപ്പിക്കുകയാണ്-അബ്്ദുല്ലക്കുട്ടി പറഞ്ഞു.
ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. പട്ടികജാതിമോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, ജില്ല ജനറൽ സെക്രട്ടറിമാരായ കെ.പി. ജോർജ്, കെ.കെ. അനീഷ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.