Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിക്കൊപ്പമുള്ള...

മോദിക്കൊപ്പമുള്ള ഫോട്ടോ; സാമൂഹിക മാധ്യമങ്ങളിൽ അബ്ദുല്ലക്കുട്ടിക്ക് പൊങ്കാല

text_fields
bookmark_border
മോദിക്കൊപ്പമുള്ള ഫോട്ടോ; സാമൂഹിക മാധ്യമങ്ങളിൽ അബ്ദുല്ലക്കുട്ടിക്ക് പൊങ്കാല
cancel

ന്യൂഡൽഹി: മോദിസ്തുതിക്കു പിന്നാലെ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മുൻ എം.പി എ.പി. അബ്ദുല്ലക്കുട്ടി ബി.ജെ.പിയിലേക്ക്. ദുബൈയിൽനിന്ന് ഡൽഹിയിലെത്തിയ അബ്ദുല്ല ക്കുട്ടി പാർലമെൻറ് മന്ദിരത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക് ഷൻകൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. കേര ള ഘടകത്തെ ഡൽഹിയിൽനിന്ന് ഒൗപചാരികമായി അറിയിക്കുന്നതോടെ അബ്ദുല്ലക്കുട്ടി ചൊവ്വാഴ്ച ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്നാണ് സൂചന. അതേസമയം മോദിക്കൊപ്പമുള്ള ഫോട്ടോ തൻെറ ഫേസ്ബുക്കിൽ അബ്ദുല്ലക്കുട്ടി പോസ്റ്റ് ചെയ്തതോടെ വൻവിമർശമാണ് മുൻ എം.പി നേരിടുന്നത്.


രാജീവ് ചന്ദ്രശേഖർ എം.പിയുടെ സാന്നിധ്യത്തിലാണ് മോദിയും മറ്റുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രിയെ വിജയത്തിൽ അഭിനന്ദിച്ചതിെൻറ പേരിൽ രാഷ്ട്രീയ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഒരാൾ എന്ന നിലയിൽ അദ്ദേഹത്തെ നേരിട്ടു കണ്ട് അഭിനന്ദിക്കാനാണ് ഡൽഹിയിൽ വന്നതെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷത്തെ കൂടെനിർത്താൻ, അവർക്കിടയിലുള്ള അകൽച്ച കുറക്കാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്ന് മോദി തന്നോട് പറഞ്ഞു. പാർട്ടിയിലേക്ക് മോദിയും അമിത് ഷായും ക്ഷണിച്ചതായും അബ്ദുല്ലക്കുട്ടി വാർത്തലേഖകരോട് വിശദീകരിച്ചു. ബി.ജെ.പിയിലേക്ക് ഇല്ല എന്ന് ഇൗ ഘട്ടത്തിൽ ഉറപ്പിച്ചുപറയുന്നില്ല. കേരളത്തിലും ബി.ജെ.പിക്ക് അനുകൂലമായ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അബ്ദുല്ലക്കുട്ടി പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP Abdullakutty
News Summary - ap abdullakutty
Next Story