എ.പി അബ്ലുല്ലകുട്ടി ബി.ജെ.പിയിലേക്ക്; മോദിയെയും അമിത് ഷായെയും കണ്ടു
text_fieldsന്യൂഡൽഹി: മോദിസ്തുതിക്കു പിന്നാലെ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മുൻ എം.പി എ.പി. അബ്ദുല്ലക്കുട്ടി ബ ി.ജെ.പിയിലേക്ക്. ദുബൈയിൽനിന്ന് ഡൽഹിയിലെത്തിയ അബ്ദുല്ലക്കുട്ടി പാർലമെൻറ് മന്ദിരത്തിലെത്തി പ്രധാനമന്ത ്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻകൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ക േരള ഘടകത്തെ ഡൽഹിയിൽനിന്ന് ഒൗപചാരികമായി അറിയിക്കുന്നതോടെ അബ്ദുല്ലക്കുട്ടി ബി.ജെ.പി അംഗത്വമെടുക്കും.
സി .പി.എമ്മിലൂടെ രാഷ്ട്രീയത്തിൽ വളർന്ന് കോൺഗ്രസ് ഇടത്താവളമാക്കിയ അബ്ദുല്ലക്കുട്ടി ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വന്നതിനു പിന്നാലെയാണ് മോദിയെ പ്രകീർത്തിച്ച് രംഗത്തുവന്നത്. നല്ല പ്രവർത്തനത്തിന് മോദിയെ പ്രശംസിച്ചുവെന്നല്ലാതെ, ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ഇതുവരെ അബ്ദുല്ലക്കുട്ടി പറഞ്ഞത്. രാജീവ് ചന്ദ്രശേഖർ എം.പിയുടെ സാന്നിധ്യത്തിലാണ് മോദിയും മറ്റുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടന്നത്.
പ്രധാനമന്ത്രിയെ വിജയത്തിൽ അഭിനന്ദിച്ചതിെൻറ പേരിൽ രാഷ്ട്രീയ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഒരാൾ എന്ന നിലയിൽ അദ്ദേഹത്തെ നേരിട്ടു കണ്ട് അഭിനന്ദിക്കാനാണ് ഡൽഹിയിൽ വന്നത്. കേരളത്തിലെ രാഷ്ട്രീയ തമാശകളെക്കുറിച്ചും വികസനത്തിൽ അനുമോദിക്കുേമ്പാൾ സംസ്ഥാനം കാണിക്കുന്ന തലതിരിഞ്ഞ സമീപനത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പ്രതികരിച്ചു.
മുസ്ലിം ന്യൂനപക്ഷത്തെ കൂടെനിർത്താൻ, അവർക്കിടയിലുള്ള അകൽച്ച കുറക്കാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്ന് മോദി തന്നോട് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ആറു കോടി ഗ്യാസ് കണക്ഷൻ കൊടുത്തതിന് തുടക്കം കാൺപൂരിലായിരുന്നു. ആദ്യ കണക്ഷൻ കൊടുത്തത് മുസ്ലിം സ്ത്രീക്കായിരുന്നു. പാർട്ടിയിലേക്ക് മോദിയും അമിത് ഷായും ക്ഷണിച്ചതായി അബ്ദുല്ലക്കുട്ടി വാർത്തലേഖകരോട് വിശദീകരിച്ചു.
ബി.ജെ.പിയിലേക്ക് ഇല്ല എന്ന് ഈ ഘട്ടത്തിൽ ഉറപ്പിച്ചുപറയുന്നില്ല. മുസ്ലിംകൾക്കിടയിലെ വിദ്യാസമ്പന്നർപോലും ബി.ജെ.പിയിൽ ചേരണം, ആ പാർട്ടിയുമായുള്ള അകൽച്ച കുറക്കണം, ധീരമായി നിൽക്കണമെന്ന് തന്നോട് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലും ബി.ജെ.പിക്ക് അനുകൂലമായ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അബ്ദുല്ലക്കുട്ടി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.