Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്വേഗം; നാടകീയം

ഉദ്വേഗം; നാടകീയം

text_fields
bookmark_border
ഉദ്വേഗം; നാടകീയം
cancel

കൊച്ചി: മജിസ്ട്രേറ്റിന്‍െറ മുന്നിലേക്ക് ഓടിക്കയറുക, കോടതിക്ക് മുമ്പാകെ കീഴടങ്ങി ജുഡീഷ്യല്‍ കസ്റ്റഡിയുടെ ആനുകൂല്യവും നേടി ചോദ്യം ചെയ്യലിന് വിധേയമാവുക... ഇതൊക്കെയായിരുന്നു പള്‍സര്‍ സുനിയുടെ പദ്ധതി. ലക്ഷ്യമിട്ട പോലെ നടന്നിരുന്നെങ്കില്‍ ശിവരാത്രി, വാരാന്ത അവധി എന്നിവയുടെ ആനുകൂല്യം നേടി മൂന്നുദിവസത്തെ റിമാന്‍ഡും കഴിഞ്ഞേ പൊലീസിന് ഇയാളെ ലഭിക്കുമായിരുന്നുള്ളൂ. ആ പദ്ധതികളെല്ലാം ഒറ്റയടിക്ക് പൊളിക്കുന്നതായി വ്യാഴാഴ്ച പൊലീസ് എറണാകുളം ജില്ല കോടതിയില്‍ നടത്തിയ ‘പ്രകടനം’.

നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെത്തേടി സംസ്ഥാനത്തിന്‍െറ  മുക്ക് മൂലകളും അയല്‍ സംസ്ഥാനവുമൊക്കെ അരിച്ചുപെറുക്കുന്നതിനിടയിലാണ് എറണാകുളം നഗരത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്ത് ഇയാള്‍ കോടതിയിലത്തെിയത്. ഉച്ചക്ക് 1.10 ഓടെയായിരുന്നു പ്രതികള്‍ ഇരുവരും നാടകീയമായി എറണാകുളം ജില്ല കോടതി സമുച്ചയത്തിലെ ഒന്നാം നിലയിലെ എ.സി.ജെ.എം കോടതിയില്‍ കീഴടങ്ങാനത്തെിയത്.

ഈ കോടതിയുടെ അരക്കിലോമീറ്റര്‍ പരിധിയിലാണ് പൊലീസ് കമീഷണര്‍ ഓഫിസ്. വട്ടപ്പേരായി ലഭിച്ച പള്‍സര്‍ ബൈക്കില്‍തന്നെയാണ് കീഴടങ്ങാനത്തെിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എന്‍ 4 ആര്‍ 1496 നമ്പര്‍ ബൈക്ക് എറണാകുളം ശിവക്ഷേത്രത്തിന് സമീപം  നിര്‍ത്തിവെച്ചശേഷം ഹെല്‍മറ്റ് ധരിച്ച് സമീപത്തെ പൊക്കംകുറഞ്ഞ ക്ഷേത്രമതില്‍ കടന്ന് കോടതി സമുച്ചയത്തിന്‍െറ പിന്നിലേക്ക് കടക്കുകയായിരുന്നു. താഴത്തെ നിലയില്‍നിന്ന് അഭിഭാഷകര്‍ക്കൊപ്പം ലിഫ്റ്റില്‍ ഒന്നാം നിലയിലത്തെി. ഒരു അഭിഭാഷകന്‍ മുന്നിലും പ്രതികള്‍ പിന്നിലുമായി ഒന്നാം നിലയിലെ ആദ്യ കോടതിയായ എ.സി.ജെ.എം കോടതിയിലേക്ക്  ഓടിക്കയറി. എന്നാല്‍, പ്രതികളും അഭിഭാഷകരും പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഈ സമയത്ത് കോടതിയുടെ രാവിലത്തെ സെഷന്‍ അവസാനിച്ചിരുന്നു. ഉച്ചയൂണിന് പിരിയുകയും ചെയ്തു. ഇതോടെ ജഡ്ജിക്ക് മുന്നില്‍ ഓടിക്കയറി കീഴടങ്ങാനുള്ള നീക്കം പാളി. ഇതിനിടെ, അഭിഭാഷകന്‍  മജിസ്ട്രേറ്റിന്‍െറ ചേംബറിലത്തെി കീഴടങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചു.

കോടതിയുടെ ഏറ്റവും പിന്നിലായി പ്രതികളെ കയറ്റി നിര്‍ത്താറുള്ള കൂട്ടിലാണ് ഇരുവരും അഭയം തേടിയത്. അപേക്ഷ പരിഗണിക്കും മുമ്പെ പൊലീസ് സംഘം കോടതിയിലേക്ക് ഇരച്ചുകയറി. പൊലീസ് ഇവരോട് പുറത്തേക്ക് ഇറങ്ങാന്‍ പറഞ്ഞെങ്കിലും വഴങ്ങാതെ വന്നതോടെ പ്രതിക്കൂട്ടില്‍ കയറി വലിച്ചിഴച്ച് പുറത്തേക്കിറക്കുകയായിരുന്നു.

ഇവരെ കൊണ്ടുവന്ന അഭിഭാഷകര്‍ അടക്കം ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തി. പ്രതികളെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍നിന്ന് കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്നുമൊക്കെ അഭിഭാഷകര്‍ വാദിച്ചെങ്കിലും പൊലീസ് പുറത്തേക്ക് കൊണ്ടുപോകാനൊരുങ്ങി. അഭിഭാഷകര്‍ വാതിലുകള്‍ പൂട്ടി നീക്കം തടയാന്‍ വീണ്ടും ശ്രമിച്ചെങ്കിലും പ്രതികളെ കോടതിയില്‍നിന്ന് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. പിടിവലിയില്‍ പൊലീസുകാരുടെ നെയിംബോര്‍ഡുകളും പ്രതികള്‍ ധരിച്ചത്തെിയ ഹെല്‍മറ്റും തെറിച്ചുവീണു. പ്രതികളെ തിരികെ കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം മജിസ്ട്രേറ്റ് സി.എസ്. ഷിജു ഷൈഖ് തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulzar suni
News Summary - anxity and dramatic
Next Story