Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദത്ത് വിവാദം:...

ദത്ത് വിവാദം: അനുപമയുടെ കുടുംബാംഗങ്ങളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി രണ്ടിന്

text_fields
bookmark_border
anupama child kidnap
cancel

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ അനുപമയുടെ മാതാവ് ഉൾപ്പെടെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി, നവംബർ രണ്ടിന് വിധി പറയും.

അനുപമ കുഞ്ഞിനെ സ്വമേധയാ മാതാപിതാക്കൾക്ക് താൽക്കാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്ന് പ്രതിഭാഗം പറഞ്ഞു. അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അവരുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്നും പ്രതികൾ വാദിച്ചു.

കുഞ്ഞിെൻറ പേരിൽ വ്യാജരേഖ ഉണ്ടാക്കി കബളിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് വാദിഭാഗം കുറ്റപ്പെടുത്തി. ജനനസർട്ടിഫിക്കറ്റിൽ പോലും കൃത്രിമം കാട്ടി. പേരിലും ലിംഗത്തിലും വരെ കൃത്രിമം നടത്തിയതായാണ് വ്യക്തമാകുന്നത്. ഇതിനായി വലിയ ശൃംഖല തന്നെ പ്രവർത്തിേച്ചായെന്ന സംശയമുണ്ട്. ആന്ധ്രയിൽനിന്ന് അനുപമയുടെ കുഞ്ഞെന്നു പറയുന്ന കുട്ടിയെ കിട്ടിയത് ശരിയാണ്. അത് അനുപമയുടെ കുട്ടിയാണോ എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും ഗവ. പ്ലീഡർ എ.എ. ഹക്കിം മറുപടി നൽകി.

അനുപമയുടെ മാതാവ് സ്‌മിത ജയിംസ്, സഹോദരി അഞ്ജു, അഞ്ജുവിെൻറ ഭർത്താവ് അരുൺ, അനുപമയുടെ പിതാവ് ജയചന്ദ്രെൻറ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽകുമാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിത്.

കുഞ്ഞിനെ തെൻറ അനുമതിേയാ അറിവോ ഇല്ലാതെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഗൂഢാലോചന നടത്തി ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നും അവിടെനിന്ന് ദത്ത് നൽകിെയന്നുമാണ് അനുപമയുടെ പരാതി. ആറുമാസം മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ ഉൾപ്പെടെ പ്രതി ചേർത്ത് ദിവസങ്ങൾക്ക് മുമ്പാണ് േപരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bailAnupama Child Kidnap
News Summary - Anupama's child kidnap: judgment on family members' anticipatory bail on 2nd november
Next Story