അമൃതക്കും ദേവിക്കും ഇനി തണലായി ‘അനുഗ്രഹ ഭവൻ’
text_fieldsമീഞ്ചന്ത (കോഴിക്കോട്): വിദ്യാർഥികളായ അമൃത കൃഷ്ണക്കും ദേവി കൃഷ്ണക്കും മഴയും വെയിലും കൊള്ളാതെ ഇനി ഉറങ്ങാം. അകക്കണ്ണിൻ വെളിച്ചത്തിൽ അധ്യാപകൻ മുസ്തഫ ‘കണ്ടറിഞ്ഞ’ സങ്കടം പരിഹരിക്കാൻ സുമനസ്സുകൾ ഒന്നിച്ചതോടെയാണ് മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിൽ പഠിക്കുന്ന സഹോദരികളായ ഇവർക്ക് അടച്ചുറപ്പുള്ള ‘അനുഗ്രഹ ഭവൻ’ ഉയർന്നത്.
കുടികിടപ്പ് കിട്ടിയ രണ്ടു സെൻറ് ഭൂമിയിൽ ഫ്ലക്സ് മേഞ്ഞ കുടിലിലായിരുന്നു കൂലിവേലക്കാരായ അച്ഛനും അമ്മയും ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. ഹോംവർക്ക് ചെയ്ത് വരാത്തതിെൻറ കാരണം തേടിയപ്പോഴാണ് അധ്യാപകനായ മുസ്തഫ ഇവരുടെ ദുരിതത്തിെൻറ ആഴമറിഞ്ഞത്.
കാറ്റിലും മഴയിലും വീടിെൻറ മേൽക്കൂര മേഞ്ഞ ഫ്ലക്സ് പാറിപ്പോയതും പുസ്തകം നനഞ്ഞതും പറഞ്ഞ് അമൃത സങ്കടപ്പെട്ടപ്പോൾ കാഴ്ചയിെല്ലങ്കിലും അദ്ദേഹം എല്ലാം ‘കണ്ടു’. അങ്ങനെയാണ് വീട് നിർമിക്കാൻ കൂട്ടായ്മ രൂപപ്പെട്ടത്. മുസ്തഫ മാസ്റ്ററുടെ സ്വപ്നത്തെക്കുറിച്ച് 2018 സെപ്റ്റംബർ 11ന് ‘കണ്ണുള്ളവർ കാണൂ; ഉൾക്കണ്ണിൽ മുസ്തഫ തൊട്ടറിഞ്ഞ സങ്കടം’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ ഉദാരമതികൾ സഹായം വാഗ്ദാനം ചെയ്തു.
കാലിക്കറ്റ് ബഹ്റൈൻ പ്രവാസി അസോസിയേഷൻ, മാത്തോട്ടം സ്കോഷ്, ഒന്നാണ് നമ്മൾ വാട്സ്ആപ് ഗ്രൂപ് കുറ്റീൽത്താഴം, ഫത്തഹ് ചക്കുംകടവ് തുടങ്ങിയ സംഘടനകളും സന്മനസ്സുള്ള വ്യക്തികളും മാഷിെൻറ ഒരുകൂട്ടം പൂർവവിദ്യാർഥികളും അധ്യാപകരും പി.ടി.എയുമെല്ലാം സഹകരിച്ചാണ് വീട്ടുപകരണങ്ങൾ ഉൾെപ്പടെ ഒരുക്കിയത്. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് സ്റ്റുഡൻറ്സ് വെൽെഫയർ കമ്മിറ്റി സെക്രട്ടറി പി.ടി.എം. മുസ്തഫ മാസ്റ്റർ താക്കോൽദാനം നിർവഹിച്ചു. എച്ച്.എം വി.ജി. ജീത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി ഡയറക്ടർ സി.പി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻറ് ഉദീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ നമ്പിടി നാരായണൻ, നജ്മ, സീനത്ത് എന്നിവരും മുഹമ്മദ് ആസിഫ്, മൊയ്തീൻകോയ, പ്രവീൺ കുമാർ, എ. അബ്ദുറഹീം ചാലിയം, സലീം മാങ്കാവ്, പി. ദനൽലാൽ, റഷീദ്, സാദിഖ് മാത്തോട്ടം, വിനയൻ, അമൃത കൃഷ്ണ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.