ഭാസുരാംഗന്റെയും ബൈജു രാജന്റെയും മുൻകൂർജാമ്യ ഹരജികൾ തള്ളി
text_fieldsകൊച്ചി: കണ്ടല സർവിസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗന്റെയും സെക്രട്ടറിയായിരുന്ന ബൈജു രാജന്റെയും മുൻകൂർ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി. മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത ആറു കേസുകളിലാണ് ഇരുവരുടെയും മുൻകൂർജാമ്യ ഹരജി ജസ്റ്റിസ് എ. മുഹമ്മദ് നിയാസ് തള്ളിയത്.
സാമ്പത്തിക കുറ്റകൃത്യം ഗൗരവ സ്വഭാവമുള്ളതാണെന്നും മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമടക്കമുള്ള നിരീക്ഷണത്തോടെയാണ് ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ ഭാസുരാംഗന് നിലവിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇരുപ്രതികളും ചേർന്ന് ഉയർന്ന പലിശ വാഗ്ദാനം നൽകി 21 ലക്ഷം രൂപ ബാങ്ക് നിക്ഷേപമായി സ്വീകരിച്ചെന്നും നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായ ശേഷം തിരിച്ചുനൽകുന്നില്ലെന്നുമാരോപിച്ച് ബാലരാമപുരം സ്വദേശി ശശികുമാറടക്കം നൽകിയ പരാതിയിലെടുത്ത കേസുകളിലാണ് ഭാസുരാംഗനെയും ബൈജു രാജനെയും പ്രതികളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.