Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുർബാനക്കിടെ മുസ്ലിം...

കുർബാനക്കിടെ മുസ്ലിം വിരുദ്ധ പരാമർശം; കന്യാസ്ത്രീകൾ ഇറങ്ങിപ്പോയി

text_fields
bookmark_border
sister anupama 12921
cancel

കോട്ടയം: കുർബാനക്കിടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദികനെതിരെ കന്യാസ്ത്രീകളുടെ പ്രതിഷേധം. കുർബാനക്കിടെ ഇവർ ഇറങ്ങിപ്പോയി. കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോം ചാപ്പലിലെ കുർബാനമധ്യേ കപ്പുച്ചിൻ സന്യാസിസഭാംഗമായ ഫാ. രാജീവാണ് വർഗീയ പരാമർശങ്ങൾ നടത്തിയത്. മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹാംഗമായ കന്യാസ്ത്രീകളും അന്തേവാസികളുമായിരുന്നു കുർബാനയിൽ പെങ്കടുത്തിരുന്നത്. 

ഇംഗ്ലീഷിെല പ്രസംഗത്തിൽ വർഗീയത കടന്നുവന്നതോടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ സിസ്റ്റർ അനുപമയടക്കമുള്ളവരാണ് പ്രതിഷേധം ഉയർത്തിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞ ഇവർ ചാപ്പലിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

മുസ്ലിം സമൂഹത്തെ അവഹേളിച്ചാണ് വൈദികൻ പ്രസംഗിച്ചതെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. നേരേത്ത ലവ് ജിഹാദിന്‍റെ വിഷയം ഉണ്ടായപ്പോഴും ഇത്തരത്തിൽ പ്രസംഗം നടത്തിയിരുന്നു. അന്ന് അത് അവഗണിച്ചു. 'ഈശോ' സിനിമക്കെതിരെയും ഇത്തരത്തിൽ സംസാരിച്ചിരുന്നു.

വർഗീയത വിളമ്പുന്ന പ്രസംഗം മഠത്തിലെ കുർബാനക്കിടെ അനുവദിക്കില്ലെന്ന് പറഞ്ഞ് താനടക്കം രണ്ടുപേർ ഇറങ്ങിപ്പോരുകയായിരുന്നു. ''ഞങ്ങളെന്തിന് ഇത്തരം പ്രസംഗം കേട്ടിരിക്കണം. ഞങ്ങളെ പഠിപ്പിച്ച അധ്യാപകർ, ചികിത്സിക്കുന്ന ഡോക്ടർമാർ, സംരക്ഷണം നൽകുന്ന പൊലീസുകാർ തുടങ്ങിയ ആളുകൾ മുസ്ലിം സമുദായത്തിലുണ്ട്. അവരിൽനിന്ന് ഞങ്ങൾക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ പിന്തുണക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കാനാണ് യേശു പറഞ്ഞിട്ടുള്ളത്''- സിസ്റ്റർ അനുപമ 'മാധ്യമ'ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sister AnupamaAnti Muslim remarksQurbana
News Summary - Anti-Muslim remarks during Qurbana nuns boycott
Next Story