പൗരത്വ നിയമത്തിനെതിരെ പൂർണ െഎക്യദാർഢ്യവുമായി കേരളം -VIDEO
text_fieldsതിരുവനന്തപുരം: മതവിവേചനത്തിലൂടെ രാജ്യത്തെ വിഭജിക്കുന്ന കേന്ദ്ര സർക്കാറിെൻറ പൗരത്വ ഭേദഗതി നിയമത്തിെനതിരെ ദേശമെമ്പാടും അലയടിക്കുന്ന പ്രക്ഷോഭങ്ങൾക്ക് പൂർണ െഎക്യദാർഢ്യം പ്രഖ്യാപിച്ച് കൈകോർത്ത് രാഷ്ട്രീയ കേരളം. ഒന്നാം സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കാൻ നിർമിച്ച പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം കക്ഷി രാഷ്ട്രീയ, ജാതി, മത വിഭാഗീയതക്ക് അതീതമായി മതേതര കേരളം ഒറ്റക്കെട്ടായി അണിനിരന്നു.
മന്ത്രിമാർ, എൽ.ഡി.എഫ്-യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, സാഹിത്യ, സാംസ്കാരിക നായകർ, നവോത്ഥാന സംരക്ഷണസമിതി ഭാരവാഹികൾ, മത, സാമുദായിക സംഘടനാ നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവർ അണിനിരന്ന സത്യഗ്രഹസമരം കേരളത്തിെൻറ നിലപാട് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നതായി. രാവിലെ 10ന് ആരംഭിച്ച സത്യഗ്രഹം ഉച്ചക്ക് ഒരു മണി വരെ തുടർന്നു. കനത്ത വെയിലിനെയും ചൂടിനെയും അവഗണിച്ച് സത്യഗ്രഹത്തിൽ പൂർണ സമയം പെങ്കടുത്ത നേതാക്കൾക്കൊപ്പം പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് രക്തസാക്ഷി മണ്ഡപത്തിൽ രക്തപുഷ്പം സമർപ്പിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യകാരന്മാരായ ടി. പത്മനാഭൻ, പ്രഫ. എം.കെ. സാനു, കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, മുസ്ലിംലീഗ് നിയമസഭകക്ഷി നേതാവ് എം.കെ. മുനീർ, മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ പി.സി ജോർജ്, അനൂപ് ജേക്കബ്, കെ.സി. ജോസഫ്, സ്വാമി സന്ദീപാനന്ദ ഗിരി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.െഎ. അബ്ദുൽ അസീസ്,
അസി. അമീർ പി. മുജീബ് റഹ്മാൻ, ദക്ഷിണകേരള ജംഇയ്യതുൽ ഉലമ നേതാവ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ (ഒാൾ ഇന്ത്യ സുന്നി ജംഇയ്യതുൽ ഉലമ), വി.പി. സുഹൈബ് മൗലവി(പാളയം ഇമാം), ഡോ. ഹുസൈൻ മടവൂർ (കെ.എൻ.എം), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ, െഎ.എൻ.എൽ നേതാക്കളായ എ.പി. അബ്ദുൽ വഹാബ്, കാസിം ഇരിക്കൂർ, കേരള കോൺഗ്രസ് നേതാവ് കെ.ബി. ഗണേഷ് കുമാർ, ബാബു ദിവാകരൻ (ആർ.എസ്.പി), െസയ്ദ് ഇബ്രാഹിം ഖലീൽ ബുഹാരി (കേരള മുസ്ലിം ജമാഅത്ത്), ഒാണംപിള്ളി മുഹമ്മദ് ഫൈസി, വിഴിഞ്ഞം െസയ്ദ് മുസ്ലിയാർ(സമസ്ത കേരള ജംഇയ്യതുൽ ഉലമ), ഗബ്രിയേൽ മാർ ഗ്രിഗോറിേയാസ്, ഫാ. യൂജിൻ െപരേര, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി തുടങ്ങിയവരും പെങ്കടുത്തു.
നവോത്ഥാനമൂല്യസംരക്ഷണസമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കെ. സോമപ്രസാദ് എം.പി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ സത്യഗ്രഹസമരത്തിന് െഎക്യദാർഢ്യം അർപ്പിച്ചു. സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അസുഖം കാരണം എത്തിയില്ല.
വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഈ സർക്കാറിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരെ ഭരണപക്ഷ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് സമരത്തിനിറങ്ങുന്നത്.
സംയുക്ത സമരത്തിൽ കലഹിച്ച് യു.ഡി.എഫ്; ഇനി ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവിെൻറ ഉറപ്പ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാറുമായി ചേര്‍ന്നു പ്രക്ഷോഭം നടത്തിയതിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡൻറും ആർ.എസ്.പിയും യു.ഡി.എഫ് യോഗത്തില്‍നിന്ന് വിട്ടുനിന്നു. വേണ്ടത്ര ആശയവിനിമയമില്ലാതെ തീരുമാനം എടുത്തതിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഇനി സർക്കാറുമായി ചേർന്ന് പ്രക്ഷോഭം നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പുനല്‍കി. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന സുപ്രധാന വിഷയമായതിനാലാണ് കേരളം ഒറ്റക്കെട്ടാണെന്ന് തോന്നിപ്പിക്കുന്നതിന് സംയുക്ത സമരം നടത്തിയതെന്നും വേറെ സംയുക്ത സമരം അന്നും ഇന്നും തീരുമാനിച്ചിട്ടില്ലെന്നും യോഗ ശേഷം വാർത്തസമ്മേളനത്തിൽ രമേശ് വ്യക്തമാക്കി.
എല്ലാ തരത്തിലും പ്രതിച്ഛായ നഷ്ടപ്പെട്ട സര്‍ക്കാറിന് പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുന്നതാണ് സംയുക്തസമരമെന്നാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നിലപാട്. സംയുക്ത ഉപവാസം തീരുമാനിച്ചപ്പോള്‍ തന്നെ മുന്നണിയില്‍ പ്രതിഷേധം ഉയർന്നിരുന്നു. ആര്.എസ്.പി, സി.എം.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവരാണ് പ്രതിഷേധം അറിയിച്ചത്. എന്നിട്ടും സമരം നടന്ന സാഹചര്യത്തിലാണ് ആര്.എസ്.പി യോഗത്തില്‍നിന്ന് വിട്ടുനിന്നത്. എന്നാൽ, ഉപവാസ സമരത്തില്‍ ആര്.എസ്.പി നേതാവ് ബാബു ദിവാകരന് പങ്കെടുത്തിരുന്നു. മുന്‍ നിശ്ചയിച്ച ചില പരിപാടികളുള്ളതിനാലാണ് കെ.പി.സി.സി പ്രസിഡൻറും ആർ.എസ്.പി നേതാക്കളും യോഗത്തിൽ പെങ്കടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിഷേധം നല്ല കാര്യമായിരുന്നെങ്കിലും അഭിപ്രായഭിന്നത ഉണ്ടായത് നിര്‍ഭാഗ്യകരമായെന്ന് യോഗത്തിെൻറ തുടക്കത്തില്‍ കണ്‍വീനര്‍ ബെന്നി ബഹനാന് പറഞ്ഞു. വേണ്ടത്ര ആശയവിനിമയം ഉണ്ടായില്ലെന്ന് ഘടകകക്ഷികളും ചൂണ്ടിക്കാട്ടി. സി.പി. ജോണ്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരിക്കലും സി.പി.എം നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് അവര്‍ക്ക് ആയുധം നല്കാന് പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു നീക്കം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ജോണി നെല്ലൂരും പറഞ്ഞു.
പ്രതിപക്ഷ നേതാവിന് പോലും തങ്ങളുമായി ബന്ധപ്പെട്ട് സമരം ചെയ്യേണ്ടിവന്നുവെന്ന പ്രചാരണമാണ് സി.പി.എം നടത്തുന്നതെന്ന് എം.വി. ഗോവിന്ദെൻറ പരാമര്‍ശം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വേണ്ടത്ര ആശയവിനിമയം ഉണ്ടായില്ലെന്ന് സമ്മതിച്ച പ്രതിപക്ഷ നേതാവ്, പ്രത്യേക സാഹചര്യത്തിലാണ് ഇത് വേണ്ടിവന്നതെന്നും വിഷയം അവരുടെ കൈകളിലേക്ക് പോകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.