Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്തൂരിലെ പ്രവാസിയുടെ...

ആന്തൂരിലെ പ്രവാസിയുടെ മരണം: നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
pk-shyamala
cancel

തിരുവനന്തപുരം: ആന്തൂർ നഗരസഭ പരിധിയിൽ ഒാഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സർട് ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ചീഫ ് ടൗൺ പ്ലാനർ (വിജിലൻസ്), നഗരകാര്യ ഉത്തരമേഖല ജോയൻറ് ഡയറക്ടർ എന്നിവർ പ്രത്യേക ം അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ വാർത ്തസമ്മേളനത്തിൽ അറിയിച്ചു.

ആന്തൂർ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റൻറ് എൻജ ിനീയർ കെ. കേലഷ്, ഫസ്റ്റ് ഗ്രേഡ് ഒാവർസിയർമാരായ ടി. അഗസ്റ്റിൻ, ബി. സുധീർ എന്നിവ രെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. കെട്ടിട നിർമാണചട്ടങ്ങളിൽ വീഴ്ച ഉണ്ടായോ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കാലതാമസം വന്നോ, ഭരണപരമായ വീഴ്ചയുണ്ടായോ എന്നീ കാര്യങ്ങൾ അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

കെട്ടിട നിർമാണ ഉടമസ്ഥത സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചില ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത് നടത്തും. കോർപറേഷനുകളിലെ അദാലത്തുകളിൽ തദ്ദേശവകുപ്പ് മന്ത്രിതന്നെ പെങ്കടുക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടനിർമാണ പെർമിറ്റും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ലഭിക്കാൻ അനാവശ്യ കാലതാമസമുണ്ടേയെന്ന് പരിശോധിക്കും. അപേക്ഷയിന്മേലുള്ള ഫയൽ നീക്കം ജനങ്ങൾക്ക് കാണാൻ കഴിയുന്നതരത്തിൽ തദ്ദേശവകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മന്ത്രിയോട് നേരിട്ട് കാര്യം ധരിപ്പിക്കാനുള്ള ‘േഫാർ ദ പീപിൾ’ പോർട്ടൽ കാര്യക്ഷമമാക്കും. മൂന്ന് വർഷത്തിനിടെ 2.45 ലക്ഷം കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.


ആത്മഹത്യക്ക് കാരണം ശ്യാമളയുടെ നിലപാടാണോയെന്ന് അന്വേഷണത്തിലേ വ്യക്തമാവൂ -മന്ത്രി
തിരുവനന്തപുരം: ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയുടെ നിലപാടാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം പൊലീസ് അന്വേഷണത്തിലൂടെയേ വ്യക്തമാകൂവെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. രാഷ്ട്രീയനേതൃത്വം സംഭവത്തില്‍ ഇടപെട്ടതായി അറിയില്ല. ആത്മഹത്യ നിര്‍ഭാഗ്യകരമാണ്.

സെക്രട്ടറിയാണ് കെട്ടിട നിർമാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യേണ്ടത്. വ്യവസായിയുടെ പുതിയ കെട്ടിടത്തിെൻറ പാര്‍ക്കിങ് ദൂരപരിധി സംബന്ധിച്ച് ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. എന്നാലും, അത് പരിഹരിച്ച് പെര്‍മിറ്റ് നല്‍കാമെന്ന് അസിസ്റ്റൻറ് എൻജിനീയര്‍ കുറിപ്പെഴുതിയിരുന്നു. അത് നല്‍കുന്നതില്‍ ഒരു മാസത്തോളം കാലതാമസമുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വില്ലകള്‍ക്ക് മുമ്പ് പെര്‍മിറ്റ് നല്‍കിയിരുന്നു. അതിനാല്‍ സ്ഥിരവിരോധം അദ്ദേഹത്തോട് ഉണ്ടായിരുന്നെന്ന് പറയാനാകില്ല -മന്ത്രി പറഞ്ഞു.

സർക്കാർ നടപടി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പ്രഖ്യാപിച്ചതിൽ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി. മന്ത്രിയുടെ വാർത്തസമ്മേളനത്തിന് മുമ്പുതന്നെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ജില്ല സെക്രട്ടറി പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല. സര്‍ക്കാര്‍ ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം മൂന്നുപേരുടെ സസ്‌പെന്‍ഷനാണ് പറഞ്ഞത്. അത് ശരിയല്ല. നാലുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsmalayalam newsindia newskerala online newsAnthur minicipality
News Summary - anthur suicide govt take action
Next Story