അറസ്റ്റ് തടയണമെന്ന നഗരസഭ സെക്രട്ടറിയുടെ ആവശ്യം തള്ളി
text_fieldsകൊച്ചി: കോടികൾ മുടക്കിയ കൺവെൻഷൻ സെൻററിന് അനുമത ി നിഷേധിച്ചതിനെത്തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസിൽ ആന്തൂർ നഗരസഭ സെക്രട്ടറിയുടെ അറസ്റ്റ് ത ടയണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു. സെക്രട്ടറി എം.കെ. ഗിരീഷ് നൽകിയ ഹരജിയിൽ മരിച്ച വ്യവസായി സാജെൻറ ഭാര്യയെ കക്ഷി ചേർക്കാൻ ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ നിർദേശിച്ചു. ഹരജി പിന്നീട് പരിഗണിക്കും.
ആന്തൂർ നഗരസഭ പരിധിയിൽ നിർമിച്ച കൺവെൻഷൻ സെൻററിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതെന്ന പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗിരീഷ് ഹരജി നൽകിയത്. സാജെൻറ പേരിൽ നഗരസഭ കെട്ടിടനിർമാണ അനുമതി നൽകുകയോ സർട്ടിഫിക്കറ്റിന് നഗരസഭയിൽ അപേക്ഷ നൽകുകയോ ചെയ്തിട്ടില്ല. ഭാര്യാപിതാവ് പാലൊളി പുരുഷോത്തമെൻറ പേരിലാണ് നിർമാണാനുമതി നൽകിയത്. സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതും പുരുഷോത്തമനാണ്. ഇദ്ദേഹത്തിെൻറ ഭൂമിയിലാണ് കൺവെൻഷൻ സെൻറർ നിർമിച്ചത്. മുനിസിപ്പൽ കെട്ടിട നിർമാണച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് ലൈസൻസ് നിഷേധിച്ചത്.
ജൂൺ 18ന് സാജൻ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് 20ന് തന്നെ സസ്പെൻഡ് ചെയ്തു. വളപട്ടണം പൊലീസ് കേസെടുത്തിട്ടുമുണ്ട്. നിയമപരമായ നടപടിയല്ലാതെ കുറ്റമൊന്നും ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.