Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2019 3:11 PM GMT Updated On
date_range 25 March 2019 4:11 PM GMTന്യൂസിലൻഡ് ജനതക്കും പ്രധാനമന്ത്രിക്കും കൊടുങ്ങല്ലൂരിൽ നിന്ന് പ്രാർഥന
text_fieldsbookmark_border
കൊടുങ്ങല്ലൂർ: വംശീയ ഭീകരതയുടെ ഇരകളെ ഹൃദയത്തോട് േചർത്ത് പിടിച്ച ന്യൂസിലൻഡ് ജനതക്കും അവിടത്തെ പ്രധാനമന് ത്രിക്കും വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദായ ചേമാൻ ജുമാമസ്ജിദ് അകത്തളങ്ങളിൽ നിന്ന് പ്രാർഥനാ ധ്വന ികളുയർന്നു. അൻസിയുടെ മയ്യത്ത് നമസ്കാരത്തിനായി അണിനിരന്ന നിരവധിയായ വിശ്വാസികളെ ഒപ്പം നിർത്തിയാണ് ചേരമ ാൻ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീൻ അൽഖാസിമയുടെ നേതൃത്വത്തിൽ ഏറെ ശ്രദ്ധേയമായ പ്രാർഥന നടന്നത്. പ്രഭാഷണത്തോടൊ പ്പമായിരുന്നു പ്രാർഥനയും.
‘‘ന്യൂസിലൻഡിന് ക്ഷേമവും െഎശ്വര്യവും അഭിവൃദ്ധിയും കൈവരെട്ടെയന്നും അവിട ത്തെ പ്രധാന മന്ത്രിക്കും ജനതക്കും ആയുർ ആരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകെട്ട’’ എന്ന് പ്രാർഥിച്ച ഇമാം ‘ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനെ തമസ്കരിക്കുകയും ചെയ്ത ന്യൂസിലൻഡ് പ്രധാനമന്ത്രി ലോകത്തിനും ഭരണകൂടങ്ങൾക്കും മാതൃക’ ആണെന്നും പറഞ്ഞു.
അൻസിക്ക് വേണ്ടിയുള്ളത് ഒരു സാധാരണ മയ്യത്ത് നമസ്കാരമല്ലെന്ന് ഇമാം ചൂണ്ടിക്കാട്ടി. ഭീകരതക്കും തീവ്രവാദത്തിനുമെതിരായ െഎക്യദാർഢ്യമാണിത്. ലോകത്തെ മനുഷ്യസ്നേഹികൾക്കൊപ്പമാണ് നാം നിലകൊള്ളുന്നത്. ഭീകരാക്രമണത്തോടെ ഇസ്ലാം ദർശനത്തിെൻറ മാനവികത ലോകത്തിന് മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ഇമാം കൂട്ടിചേർത്തു.
ബഹുസ്വരത ന്യൂസിലൻഡിന് സമാനം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പ്രകടിപ്പിച്ചത് ന്യൂസിലാൻഡിൽ കണ്ട ബഹുസ്വരത. ഭീകരാക്രമണത്തിന് പിന്നാെല പ്രാർഥനക്കും ഇതര ചടങ്ങുകൾക്കും ന്യൂസിലൻഡ് സാക്ഷിയായതിന് സമാനം ജാതിമത വ്യത്യാസമില്ലാതെ വൻ ജനാവലിയാണ് പങ്കാളിയായത്. കുടുംബം ഒറ്റക്കല്ലെന്ന പ്രഖ്യാപനമായി ജനത്തിെൻറ പങ്കാളിത്തം. അൻസിയുടെ മൃതദേഹം ആദ്യമെത്തിയ ഭാർത്താവിെൻറ വീട്ടിലും സ്വന്തം വീട്ടിലും അടക്കം സമൂഹത്തിെൻറ വിവിധതുറകളിൽ നിന്നുള്ളവർ അനുശോചനവുമായി എത്തി. ശേഷം ഒാഡിറ്റോറിയത്തിൽ പൊതുദർശനത്തിന് സാധാരണക്കാർെക്കാപ്പം വിവിധ മേഖലകളിലെ പ്രമുഖരും ഒഴികിയെത്തി. സ്ത്രീകൾക്കായി ഒാഡിറ്റോറിയത്തിലും മയ്യത്ത് നമസ്കാരം ഉണ്ടായിരുന്നു. ഇൗ നമസ്കാരത്തിന് വിവിധ മതസ്ഥർ സാക്ഷികളായി.
രാജ്യത്തെ പ്രഥമ മസ്ജിദ് അങ്കണത്തിൽ മയ്യത്ത് നമസ്കാരത്തിനും ഖബറടക്കത്തിനും എത്തിയത് സമൂഹത്തിെൻറ പരിഛേദമായിരുന്നു. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനം ഇങ്ങോട്ട് എത്തി. രണ്ടു തവണ നമസ്കാരം നടക്കുേമ്പാൾ മസ്ജിദ് അങ്കണത്തിൽ നൂറുകണക്കിന് പേർ അൻസിയെ ഒരുനോക്കു കാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുടുംബത്തിെൻറ സമാശ്വാസത്തിനൊപ്പം ഭീകരാക്രമണത്തിന് വിേധയമായ സമൂഹത്തിനുള്ള െഎക്യദാർഢ്യവുമായി മാറി ഇൗ കാത്തിരിപ്പ്. ന്യൂസിലൻഡിന് നന്ദിപറഞ്ഞ് ചേരമാൻ ജുമാമസ്ജിദ് അങ്കണത്തിൽ സ്ഥാപിച്ച ബോർഡും ശ്രദ്ധേയമായി. ഒരു സമൂഹത്തിെന സമാശ്വസിപ്പിച്ചതിനും പ്രതീക്ഷ നൽകിയതിനും ലോകത്തിന് മാതൃകയായതിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്ന ബോർഡിൽ നമസ്കാരനിരയെ പ്രതിനിധീകരിച്ച ന്യൂസിലൻഡിെൻറ ചിഹ്നവും ആലേഖനം ചെയ്തിരുന്നു.
‘‘ന്യൂസിലൻഡിന് ക്ഷേമവും െഎശ്വര്യവും അഭിവൃദ്ധിയും കൈവരെട്ടെയന്നും അവിട ത്തെ പ്രധാന മന്ത്രിക്കും ജനതക്കും ആയുർ ആരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകെട്ട’’ എന്ന് പ്രാർഥിച്ച ഇമാം ‘ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനെ തമസ്കരിക്കുകയും ചെയ്ത ന്യൂസിലൻഡ് പ്രധാനമന്ത്രി ലോകത്തിനും ഭരണകൂടങ്ങൾക്കും മാതൃക’ ആണെന്നും പറഞ്ഞു.
അൻസിക്ക് വേണ്ടിയുള്ളത് ഒരു സാധാരണ മയ്യത്ത് നമസ്കാരമല്ലെന്ന് ഇമാം ചൂണ്ടിക്കാട്ടി. ഭീകരതക്കും തീവ്രവാദത്തിനുമെതിരായ െഎക്യദാർഢ്യമാണിത്. ലോകത്തെ മനുഷ്യസ്നേഹികൾക്കൊപ്പമാണ് നാം നിലകൊള്ളുന്നത്. ഭീകരാക്രമണത്തോടെ ഇസ്ലാം ദർശനത്തിെൻറ മാനവികത ലോകത്തിന് മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ഇമാം കൂട്ടിചേർത്തു.
അൻസിയുടെ മൃതദേഹം ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിലേക്കെടുക്കുന്നു
ബഹുസ്വരത ന്യൂസിലൻഡിന് സമാനം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പ്രകടിപ്പിച്ചത് ന്യൂസിലാൻഡിൽ കണ്ട ബഹുസ്വരത. ഭീകരാക്രമണത്തിന് പിന്നാെല പ്രാർഥനക്കും ഇതര ചടങ്ങുകൾക്കും ന്യൂസിലൻഡ് സാക്ഷിയായതിന് സമാനം ജാതിമത വ്യത്യാസമില്ലാതെ വൻ ജനാവലിയാണ് പങ്കാളിയായത്. കുടുംബം ഒറ്റക്കല്ലെന്ന പ്രഖ്യാപനമായി ജനത്തിെൻറ പങ്കാളിത്തം. അൻസിയുടെ മൃതദേഹം ആദ്യമെത്തിയ ഭാർത്താവിെൻറ വീട്ടിലും സ്വന്തം വീട്ടിലും അടക്കം സമൂഹത്തിെൻറ വിവിധതുറകളിൽ നിന്നുള്ളവർ അനുശോചനവുമായി എത്തി. ശേഷം ഒാഡിറ്റോറിയത്തിൽ പൊതുദർശനത്തിന് സാധാരണക്കാർെക്കാപ്പം വിവിധ മേഖലകളിലെ പ്രമുഖരും ഒഴികിയെത്തി. സ്ത്രീകൾക്കായി ഒാഡിറ്റോറിയത്തിലും മയ്യത്ത് നമസ്കാരം ഉണ്ടായിരുന്നു. ഇൗ നമസ്കാരത്തിന് വിവിധ മതസ്ഥർ സാക്ഷികളായി.
രാജ്യത്തെ പ്രഥമ മസ്ജിദ് അങ്കണത്തിൽ മയ്യത്ത് നമസ്കാരത്തിനും ഖബറടക്കത്തിനും എത്തിയത് സമൂഹത്തിെൻറ പരിഛേദമായിരുന്നു. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനം ഇങ്ങോട്ട് എത്തി. രണ്ടു തവണ നമസ്കാരം നടക്കുേമ്പാൾ മസ്ജിദ് അങ്കണത്തിൽ നൂറുകണക്കിന് പേർ അൻസിയെ ഒരുനോക്കു കാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുടുംബത്തിെൻറ സമാശ്വാസത്തിനൊപ്പം ഭീകരാക്രമണത്തിന് വിേധയമായ സമൂഹത്തിനുള്ള െഎക്യദാർഢ്യവുമായി മാറി ഇൗ കാത്തിരിപ്പ്. ന്യൂസിലൻഡിന് നന്ദിപറഞ്ഞ് ചേരമാൻ ജുമാമസ്ജിദ് അങ്കണത്തിൽ സ്ഥാപിച്ച ബോർഡും ശ്രദ്ധേയമായി. ഒരു സമൂഹത്തിെന സമാശ്വസിപ്പിച്ചതിനും പ്രതീക്ഷ നൽകിയതിനും ലോകത്തിന് മാതൃകയായതിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്ന ബോർഡിൽ നമസ്കാരനിരയെ പ്രതിനിധീകരിച്ച ന്യൂസിലൻഡിെൻറ ചിഹ്നവും ആലേഖനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story