Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹീര ഗ്രൂപ്പിെൻറ...

ഹീര ഗ്രൂപ്പിെൻറ നിക്ഷേപക തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

text_fields
bookmark_border
ഹീര ഗ്രൂപ്പിെൻറ നിക്ഷേപക തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
cancel

കോഴിക്കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീര ഗ്രൂപ് കേരളത്തിൽ നടത്തിയ നിക്ഷേ പക തട്ടിപ്പ് സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിന് വിേട്ടക്കും. ഇതിന് നടപടിക്രമങ്ങൾ പു രോഗമിക്കുകയാണെന്നാണ് വിവരം. ചെമ്മങ്ങാട് പൊലീസിന് ലഭിച്ച 17 പരാതികളിൽതന്നെ ര ണ്ടുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുെവന്നാണ് വ്യക്തമാകുന്നത്.

മാത് രമല്ല, ഇരയായ നിരവധി പേർ മാനഹാനി കാരണം പൊലീസിനെ സമീപിക്കാത്ത സ്ഥിതിയുമുണ്ട്. കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഒാഫിസ് മുഖേനയാണ് നിക്ഷേപം സ്വീകരിച്ചത്. രണ്ടുകോടി രൂപയിലധികമുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ലോക്കൽ പൊലീസിന് പകരം മറ്റു ഏജൻസികൾ അന്വേഷിക്കണമെന്ന് ഡി.ജി.പിയുടെ ഉത്തരവുള്ളതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതാവും ഉചിതമെന്നുകാട്ടി നിലവിലെ അന്വേഷണ ഉദ്യോഗസ്ഥ ചെമ്മങ്ങാട് എസ്.െഎ പി. ലക്ഷ്മി സിറ്റി പൊലീസ് മേധാവി സഞ്ജയ്കുമാർ ഗുരുദിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് അദ്ദേഹം െഎ.ജിക്ക് കൈമാറി. ഡി.ജി.പിയുടെ അനുമതിയോടെ ഉടൻ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂനിറ്റിന് കൈമാറുമെന്നാണ് സൂചന.

തട്ടിപ്പിനിരയായ നാലുപേർ സിറ്റി പൊലീസ് മേധാവിയെ കണ്ട് കേസിെൻറ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. വിക്റ്റിംസ് ഫോറത്തിെൻറ നേതൃത്വത്തിൽ വിപുല യോഗം ചേർന്ന് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഭീമഹരജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 24ന് രാവിലെ 10ന് ബാങ്ക് റോഡിലെ വ്യാപാര ഭവൻ ഹാളിലാണ് യോഗം.
കോഴിക്കോെട്ട ഒാഫിസ് മുഖേനെ 400ലേറെ പേരുടെ 20 കോടിയിലെ രൂപ തട്ടിയെന്നാണ് പ്രാഥമികമായി കണക്കാക്കിയത്. യൂനിറ്റ് പർച്ചേസ് രസീതാണ് നിക്ഷേപകർക്ക് പണം വാങ്ങിയതിന് രേഖയായി കമ്പനി നൽകിയത്. തലശ്ശേരി സ്വദേശിയുടെ പരാതിയിൽ ഹീര ഗ്രൂപ് സി.ഇ.ഒ ഹൈദരാബാദ് സ്വദേശിനി നൗഹിറ ശൈഖിനെ ഒന്നാം പ്രതിയും കോഴിക്കോട് ഒാഫിസിലെ മാനേജർ മുംബൈ സ്വദേശി മുഹമ്മദ് ഉമർ ബാക്കയ്യ ലൈ ഷെട്ടിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ െചയ്തത്. ഇതിൽ ഉമറിനെ അറസ്റ്റുചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

നൗഹിറ ശൈഖിനോട് 80 ലക്ഷം രൂപ മുൻകൂട്ടി കെട്ടിവെക്കാനും 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും നിർദേശിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലിലായതിനാൽ ഇവർക്ക് കോടതി നിർദേശം പാലിക്കാനായില്ല. ഇക്കാര്യം പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നൗഹിറ ശൈഖിനെതിരെ ഹൈദരാബാദ്, ഡൽഹി, പുണെ, ഒൗറംഗാബാദ്, മുംബൈ, മാലേഗാവ്, ബംഗളൂരു, ബെല്ലാരി എന്നിവിടങ്ങളിലാണ് കേരളത്തിനുപുറത്ത് കേസുള്ളത്. ചെമ്മങ്ങാട് പൊലീസ് ഹീര ഗ്രൂപ്പിെൻറ 15 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ഫ്രാൻസിസ് റോഡിലെ ഭൂമിയും കെട്ടിടവും വിൽപന നടത്തുന്നത് തടയുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHeera Group
News Summary - Another case filed against Nowhera's Heera Group-Kerala News
Next Story