Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിഞ്ചോലമല...

കരിഞ്ചോലമല ദുരന്തത്തിന് ഒരാണ്ട്

text_fields
bookmark_border
karinjolamala
cancel
camera_alt1. ?????????? ?????????? ?????????????? ????????????? ???????????? ?????????? ?????? 2. ????????? ????????? ????????-???????? ????

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടി ഏഴു കുട്ടികള്‍ ഉൾപ്പെടെ 14 ജീ വനുകള്‍ പൊലിഞ്ഞ ദുരന്തത്തിന് വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്നു. 2018 ജൂണ്‍ 14നായിരുന്നു ന ാടിനെ നടുക്കിയ ദുരന്തം. കനത്ത മഴയില്‍ മലമുകളില്‍ ഉരുള്‍പൊട്ടി കുത്തിയൊലിച്ചുവന് ന മണ്ണും പാറകളും വന്‍മരങ്ങളും തകര്‍ത്തുകളഞ്ഞത് 14 ജീവനും അവരുടെ വീടുകളും ജീവനോപാ ധികളുമായിരുന്നു. ഇപ്പോഴും ഉഴുതുമറിച്ചിട്ട മരുപ്രദേശം പോലെയാണ് ഇവിടം. നാടിനെ നടു ക്കിയ കരിഞ്ചോല ദുരന്തത്തിന് ഒരാണ്ട് തികയുമ്പോള്‍ ദുരന്തത്തിെൻറ ഭീതിയില്‍നിന്ന് ഈ കുടുംബങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. ദുരന്തത്തില്‍ ഒമ്പതു വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. ഇപ്പോഴും നാലു കുടുംബങ്ങൾ എവിടെയായിരുന്നു താമസിച്ചിരുന്നതെന്നുപോലും തിട്ടപ്പെടുത്താനാവാത്ത നിലയിലാണ് ഇവിടം.

ഒരുവർഷം പൂർത്തിയായിട്ടും ദുരന്തം ബാധിച്ച ഇരുപതോളം കുടുംബങ്ങളെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 56 ലക്ഷം രൂപയും കൃഷി വിളകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 16 ലക്ഷം രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കി. മരിച്ചവര്‍ക്ക് നാലുലക്ഷം വീതവും വീട് പൂര്‍ണമായും തകര്‍ന്ന ഒമ്പതു കുടുംബങ്ങള്‍ക്ക് വീടിനും സ്ഥലത്തിനും 10 ലക്ഷം വീതവും എന്ന കണക്കിലാണ് ലഭ്യമാക്കിയത്. വീട് പൂര്‍ണമായും തകര്‍ന്ന ഒമ്പതു കുടുംബങ്ങൾ ഒരുവര്‍ഷമായി ദുരിതാശ്വാസ കമ്മിറ്റി ഏര്‍പ്പാടാക്കിയ വാടകവീട്ടിലാണ് താമസം. ഈ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ വാടകയും ദുരിതാശ്വാസ കമ്മിറ്റിയാണ് നല്‍കുന്നത്.

കൂട്ടത്തോടെ കിടപ്പാടം ഒഴിഞ്ഞവരില്‍ മൂന്നു കുടുംബങ്ങള്‍ മാത്രമാണ് കരിഞ്ചോലയിലേക്ക് തിരിച്ചു വന്നത്. അവരുടെ മനസ്സില്‍നിന്ന് ഇന്നും നടുക്കം വിട്ടുമാറിയിട്ടില്ല. ബാക്കിയുള്ളവരില്‍ പലരും വാടക വീടുകളിലും ബന്ധുവീടുകളിലും നാളുകള്‍ കഴിച്ചുകൂട്ടുന്നു. വൈദ്യുതി, റോഡ് എന്നിവ പൂര്‍വ സ്ഥിതിയിലാവാത്തത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കരിഞ്ചോല - എട്ടേക്ര റോഡ് പുനര്‍ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. ജില്ല പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പ്രവൃത്തി. എന്നാല്‍, ഈ തുക കൊണ്ട് പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. വീടു നഷ്ടപ്പെട്ടവര്‍ക്ക് വിവിധ മത-സാമൂഹിക സംഘടനകളും കട്ടിപ്പാറ പഞ്ചായത്തും ദുരിതാശ്വാസ കമ്മിറ്റിയും മുൻകൈയെടുത്ത് 12 വീടുകളുടെ നിര്‍മാണം നടത്തിവരുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള കനിവ് ഗ്രാമത്തില്‍ അഞ്ചു വീടുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കിയതില്‍ സ്‌കൂള്‍ എന്‍.എസ്.എസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രണ്ടു വീടുകളുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിെൻറ ഒരു വീടിെൻറയും നിർമാണം പുരോഗമിക്കുന്നുണ്ട്.

പീപ്പിള്‍സ് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തില്‍ ഒരു കുടുംബത്തിന് വീട് നിർമിച്ച് താക്കോൽ കൈമാറി. കേരള മുസ്ലിം ജമാഅത്തിെൻറ നേതൃത്വത്തില്‍ അഞ്ചു വീടുകള്‍ നിർമിക്കുന്നുണ്ട്. സമസ്തയുടെ സഹായത്താല്‍ ഒരു വീട് പണിപൂര്‍ത്തീകരിച്ചു കൈമാറുകയും ചെയ്തു. കാരാട്ട് റസാഖ് എം.എല്‍.എ ചെയര്‍മാനായ കരിഞ്ചോല ദുരിതാശ്വാസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുവെക്കാന്‍ കട്ടിപ്പാറ ഇരുള്‍കുന്ന് പ്രദേശത്ത് ഒരേക്കര്‍ ആറു സെൻറ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവിടെ 20 വീടുകള്‍ നിര്‍മിക്കും. ജെ.കെ സിമൻറ് ബിസിനസ് ഗ്രൂപ് ഒരുകോടി രൂപ ഇതിലേക്ക് നൽകാമെന്നേറ്റിട്ടുണ്ട്. ഇതിനായി പദ്ധതിരേഖ തയാറാക്കിയതായും ഉടന്‍ നിര്‍മാണം തുടങ്ങുമെന്നും കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻറും ദുരിതാശ്വാസ കമ്മിറ്റി വര്‍ക്കിങ് കണ്‍വീനറുമായ നിധീഷ് കല്ലുള്ളതോട് പറഞ്ഞു.

കരിഞ്ചോല ദുരിത ബാധിതരായ 27 കുടുംബങ്ങളുടെ കൃത്യമായ പുനരധിവാസത്തിന് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും ദുരിതബാധിതര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയതായും പണിതീരുന്ന മുറക്ക് വീടുകള്‍ കൈമാറുമെന്നും കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newsmalayalam newsKarinchola Disaster
News Summary - Anniversary of Karinchola Disaster -Kerala News
Next Story