Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവുകേസ് പ്രതി...

കഞ്ചാവുകേസ് പ്രതി കുത്തേറ്റ് മരിച്ചനിലയില്‍

text_fields
bookmark_border
കഞ്ചാവുകേസ് പ്രതി കുത്തേറ്റ് മരിച്ചനിലയില്‍
cancel

അങ്കമാലി: കുപ്രസിദ്ധനായ കഞ്ചാവുകേസ് പ്രതി കുത്തേറ്റ് മരിച്ചനിലയില്‍. അങ്കമാലി പെരിങ്ങാംപറമ്പ് തെക്കിേനത്ത് വീട്ടില്‍ ജിസ്മോനാണ് (36) നെടുമ്പാശ്ശേരി പഞ്ചായത്തിലെ കയ്യാലപ്പടി റോഡരികില്‍ ഞായറാഴ്ച രാവിലെ കൊലചെയ്യപ്പെട്ടത്. ജിസ്മോനും ചെറിയവാപ്പാലശ്ശേരി ഇടുക്കി കോളനിയിലെ കഞ്ചാവ് വില്‍പനസംഘവും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായി. ഇതിെൻറ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന രീതിയില്‍ കോളനിയിലെ മാഫിയസംഘം ജിസ്മോനെ വിളിച്ചുവരുത്തി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുെന്നന്നാണ് വിവരം. രാവിലെ 10ഒാടെ ബൊലേറോ കാറിലാണ് ജിസ്മോന്‍ കോളനിക്ക് സമീപമെത്തിയത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം കയ്യാലപ്പടിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കുത്തുകയായിരുന്നേത്ര. ജിസ്മോെൻറ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമികള്‍ കടന്നുകളഞ്ഞു.

അക്രമികള്‍ എത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

വിവിധ സ്റ്റേഷനുകളില്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച കേസുകളില്‍ ജിസ്മോന്‍ പ്രതിയാണ്.

നേരേത്ത അകപ്പറമ്പ് ഭാഗത്തായിരുന്നു താമസം. ഏതാനും വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ജിസ്മോെൻറ ഒരുകൈ മുറിച്ചുമാറ്റിയിരുന്നു. ഇതിനുശേഷമാണ് കഞ്ചാവ് വില്‍പനയില്‍ സജീവമായതേത്ര. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesankamaliJismon
News Summary - ankamali Jismon murder
Next Story