Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചുതെങ്ങ് മുതലപ്പൊഴി...

അഞ്ചുതെങ്ങ് മുതലപ്പൊഴി അപകടത്തിൽ മരണം മൂന്നായി; ഒരാളുടെ മൃതദേഹം വിഴിഞ്ഞം തീരത്ത് കണ്ടെത്തി

text_fields
bookmark_border
anchuthengu boat accident
cancel
camera_alt

ബോട്ടപകടമുണ്ടായതറിഞ്ഞ്​ സ്ഥലത്തെത്തിയ നാട്ടുകാർ

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെട്ടൂർ സ്വദേശി സമദിന്‍റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. വിഴിഞ്ഞം തീരത്താണ് മൃതദേഹം അടിഞ്ഞത്.

വർക്കല ഡിവൈഎസ്പി അറിയിച്ച പ്രകാരം ബന്ധുക്കളെത്തി മൃതദേഹം സമദിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കാണാതായ മുസ്തഫ (18), ഉസ്മാൻ (21) എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

വർക്കല ചിലക്കൂർ സ്വദേശി കഹാറിന്‍റെ ഉടമസ്ഥതയിലുള്ള 'സഫ മർവ' ബോട്ടാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽപെട്ടത്. വർക്കല വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (59), വർക്കല വിളബ്ഭാഗം സ്വദേശി നിസാമുദ്ദീൻ (65) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രക്ഷപ്പെട്ട നവാസ് (45), ഷൈജു (40), ഇബ്രാഹിം (39), നാസിം (33), യൂസഫ് (30), അഹദ് (50), റഷീദ് (34) എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയും ചികിത്സയിലാണ്.

മത്സ്യബന്ധനത്തിനു പോയി കടലിൽ നിന്ന് തിരികെ കരയിലേക്ക് കയറവെ, മുതലപ്പൊഴി ഹാർബറിന്‍റെ പൊഴിമുഖത്ത് ബോട്ട് മറിയുകയായിരുന്നു. ശക്തമായ കാറ്റിൽപെട്ടായിരുന്നു അപകടം. 23 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ബോട്ടുടമ കഹാർ അടക്കം ഒമ്പത് പേർ നീന്തി രക്ഷപ്പെട്ടു. 11 പേരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും രണ്ടു പേർ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentfisherman
News Summary - anchuthengu muthalapozhi boat accident
Next Story