Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിച്ചെന്ന് കരുതി...

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികൻ 'അറ്റൻഡറുടെ കൈപിടിച്ചു'; കണ്ണൂർ സ്വദേശിയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി

text_fields
bookmark_border
മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികൻ അറ്റൻഡറുടെ കൈപിടിച്ചു; കണ്ണൂർ സ്വദേശിയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി
cancel
camera_alt

Representational image

കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുവന്ന വയോധികനിൽ ജീവന്റെ തുടിപ്പ്. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന് മോർച്ചറിയിലെ അറ്റൻഡർ തിരിച്ചറിഞ്ഞത്.

മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം മൂർഛിച്ചതിനെ തുടർന്ന് ദിവസങ്ങളോളമായി വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന പവിത്രന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ കുടുംബം വെന്റിലേറ്ററിൽ നിന്ന് നീക്കംചെയ്യാൻ തീരുമാനിച്ചു. മരണം ഉറപ്പുവരുത്തി ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം.

തുടർന്ന് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രൻ കയ്യിൽ പിടിച്ചെന്നാണ് അറ്റൻഡർ പറയുന്നത്. ഉടൻ തന്നെ അറ്റൻഡർ ഡോക്‌ടർമാരെ വിവരമറിയിച്ചു. ഉടൻ എ.കെ.ജി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് പവിത്രനെ മാറ്റി. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എ.കെ.ജി ആശുപത്രി അധികൃതർ പ്രതികരിച്ചു. പവിത്രൻ മരിച്ചെന്ന വാർത്ത ദിനപത്രങ്ങളിലും വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MortuaryKannurAKG Hospital
News Summary - An elderly man who was thought dead in Kannur and was taken to the mortuary is still alive
Next Story