Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്ലിം ജമാഅത്ത്...

മുസ്ലിം ജമാഅത്ത് ഉടമസ്ഥതയിലുള്ള ആംബുലൻസ് കടത്തിക്കൊണ്ടുപോയയാൾ പിടിയിൽ

text_fields
bookmark_border
ambulence theft, accused arrested
cancel

ചടയമംഗലം: നിലമേൽ വേയ്ക്കൽ മുസ്ലിം ജമാഅത്ത് ഉടമസ്ഥതയിലുള്ള ആംബുലൻസ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചടയമംഗലം പൊലീസ് മോഷ്ടാവിനെ കുടുക്കി. നിലമേൽ എലികുന്നാംമുകൾ സ്വദേശി ആസിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമാഅത്ത് ഉടമസ്ഥതയിലുള്ള ആംബുലൻസ് താക്കോൽ പള്ളി ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. പള്ളിയിലുള്ളവർ പുറത്തുപോയ തക്കം നോക്കിയാണ് രാവിലെ പത്തുമണിയോടെ ജനൽവഴി താക്കോൽ കവർന്ന് ആംബുലൻസുംസ്റ്റാർട്ട് ചെയ്ത് ഇയാൾ കടന്നത്.

ഇത് പള്ളി ജീവനക്കാരൻ കണ്ടു. തുടർന്ന്, പൊലീസിനെയും നാട്ടുകാരെയും പള്ളി ഭാരവാഹിയും അറിയിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തി. കാറിലെത്തിയ മോഷ്്ടാവ് കാറ് ഒതുക്കി നിർത്തിയ ശേഷമാണ് ആംബുലൻസുമായി കടന്നത്. കാർ എടുക്കാൻ തിരികെ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട്, ആംബുലൻസ് തുമ്പോട് നിന്ന് കണ്ടെടുത്തു. ചടയമംഗലം സി.ഐ ബിജോയ്, എസ്.ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheftambulence
News Summary - ambulence theft, accused arrested
Next Story