Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൃതദേഹം ഡാമിൽ...

മൃതദേഹം ഡാമിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടു, ആത്മഹത്യക്കും ആലോചിച്ചെന്ന്

text_fields
bookmark_border
മൃതദേഹം ഡാമിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടു, ആത്മഹത്യക്കും ആലോചിച്ചെന്ന്
cancel
camera_alt??????? ?????????????? ?????????????

തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തി മൃതദേഹം ഡാമിലോ തമിഴ്‌നാട്ടിലോ ഉേപക്ഷിക്കാൻ പദ്ധതിയിട്ടതായി പ്രതിക ള്‍ പറഞ്ഞതായി പൊലീസ്. മൃതദേഹം തമിഴ്‌നാട്ടിലെ ചതുപ്പില്‍ കെട്ടിത്താഴ്ത്താനായിരുന്നു നീക്കം. എന്നാല്‍, മൃതദേ ഹവുമായുള്ള യാത്ര അപകടമാകുമെന്ന വിലയിരുത്തലിൽ വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. കുറ്റം ഏറ്റെടുക്കാനിരുന്നത ് രണ്ടാം പ്രതി രാഹുലാണെന്നും പൊലീസ് കണ്ടെത്തി. അഖിലിെൻറ സൈന്യത്തിലെ ജോലി നഷ്ടപ്പെടാതിരിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍, കൂട്ടുപ്രതി ആദര്‍ശ് പിടിയിലായതോടെ ആ നീക്കം പൊളിഞ്ഞു.

അതിനിടെ, പ്രതികളുടെ വീട്ടില്‍നിന് ന് വിഷക്കുപ്പി കണ്ടെത്തി. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ വേണ്ടി വാങ്ങി സൂക്ഷിച്ചതാണ് ഫ്യൂരിഡാനെന്നാണ് അഖി ല്‍ പൊലീസിന് നൽകിയ മൊഴി. എന്നാല്‍, ഇത് രാഖിക്ക് നല്‍കാന്‍ വാങ്ങിയിരുന്നതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കഴ ിഞ്ഞദിവസം ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അഖില്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയതു ം വിഷം കണ്ടെത്തിയതും.


രാഖി വധം: പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

വെള്ളറട: അമ്പൂരി രാഖി വധക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസിെൻറ റിമാൻഡ് റിപ്പോർട്ട്. വിവാഹം മുടക്കുമെന്ന രാഖിയുടെ ഭീഷണ ി കൊലക്ക് കാരണമായെന്നാണ് മുഖ്യപ്രതി അഖിലിെൻറ മൊഴി. അഖിലും രാഹുലും ചേർന്നാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

തെളിവെടുപ്പിനിടെ അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ തൊണ്ടി മുതലുകൾ പൂർണമായും എടുക്കാതെ പൊലീസ് സംഘത്തിന് മടങ്ങേണ്ടിവന്നിരുന്നു. അതിനാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങി മറ്റൊരു ദിവസം വിശദമായ തെളിവെടുപ്പിനായാണ് പൊലീസ് തയാറെടുക്കുന്നത്. അതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി പറഞ്ഞു.

കൊലക്കുശേഷം മൃതദേഹത്തില്‍നിന്ന് മാറ്റിയ വസ്ത്രം കത്തിച്ചെന്നും വഴിയിലുപേക്ഷിച്ചെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ്‌ പ്രതികൾ നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തിലും വ്യക്തതവരുത്തേണ്ടതുണ്ട്. ജൂൺ 21ന് നടന്ന കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് മൃതദേഹം മറവുചെയ്യാൻ കുഴിയെടുത്തിരുന്നെന്നത് കരുതിക്കൂട്ടിയുള്ള കൊലയെന്ന വാദം ന്യായീകരിക്കുന്നതാണ്. അതിന് സമീപവാസിയും മൂന്നാം പ്രതിയുമായ ആദർശിന് പുറമെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ പിതാവ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതിചേർക്കുന്നത് വിശദ അന്വേഷണത്തിന് ശേഷമാകാമെന്ന നിലപാടിലാണ് പൊലീസ്. മൃതദേഹം മറവുചെയ്യുന്നതിലടക്കം പങ്കുെണ്ടന്ന് കരുതുന്ന അഖിലിെൻറ പിതാവിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

രാഖിയുടെ കഴുത്ത് മുറുക്കിയ കയർ വീട്ടിലുെണ്ടന്ന് അഖിൽ പറഞ്ഞെങ്കിലും എടുക്കാനായില്ല. രാഖിയുടേതെന്ന് കരുതുന്ന മുടിയിഴകളും രക്തം പുരണ്ട ഇലകളും േഫാറൻസിക് സംഘം കണ്ടെടുത്തിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാര്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവാര്‍ സി.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

പ്രതികൾ തുടർച്ചയായി മൊഴി മാറ്റിപ്പറഞ്ഞെന്ന് പൊലീസ്
തിരുവനന്തപുരം: രാഖി കൊലക്കേസില്‍ പരസ്പരം സഹായിക്കാന്‍ പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റിപ്പറഞ്ഞെന്ന് പൊലീസ്. നെയ്യാറ്റിന്‍കരനിന്ന് അമ്പൂരിയിലേക്കുള്ള യാത്രാമധ്യേതന്നെ രാഖിയെ പ്രതികള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും തെളിവെടുപ്പുകള്‍ക്കുശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്നുമാണ് പൊലീസിെൻറ നിഗമനം. നെയ്യാറ്റിൻകരയിൽനിന്ന് രാഖിയുമായി അഖില്‍ അമ്പൂരിയിലേക്ക് എത്തുന്നതിനുമുമ്പേ താന്‍ കാറില്‍ കയറിയെന്നായിരുന്നു രാഹുലിെൻറ മൊഴി. കാറിലിരുന്ന് രാഖിയുടെ കഴുത്ത് ഞെരിച്ചെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍, രാഹുല്‍ കാറിൽ കയറിയത് അമ്പൂരിയിലെ വീടിന് മുന്നിലെത്തിയശേഷമാണെന്നാണ് അഖില്‍ നല്‍കിയ മൊഴി. ആദ്യം സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചും പിന്നീട് കയര്‍ ഉപയോഗിച്ചും കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നെന്നും അഖില്‍ പറഞ്ഞു. തെറ്റിധരിപ്പിക്കാനാണ് സഹോദരങ്ങള്‍ വ്യത്യസ്തമൊഴികള്‍ നല്‍കിയതെന്നാണ് പൊലീസി‍െൻറ അനുമാനം. രാഖിയെ രാഹുല്‍ ഉപദ്രവിച്ചുതുടങ്ങിയത് യാത്രക്കിടെ കാറിൽ െവച്ചാകാമെന്നാണ് പൊലീസ് പറയുന്നത്. വിജനമായ സ്ഥലത്തുകൂടി ചുറ്റിക്കറങ്ങിയാണ് നെയ്യാറ്റിൻകരയിൽനിന്ന് രാഖിയെ അമ്പൂരിയിലെത്തിച്ചത്. ഈ വഴിയുള്ള യാത്ര നേരത്തേ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പൊലീസി‍െൻറ കണക്കുകൂട്ടല്‍.

കൊലക്കുശേഷവും അഖിൽ നാട്ടിലെത്തി
തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തിയശേഷം സ്ഥലംവിട്ട അഖില്‍ വീണ്ടും നാട്ടിലെത്തിയിരുന്നതായും പൊലീസ്. ഇൗ മാസം 20ന് നാട്ടിലെത്തിയ ഇയാൾ 22നാണത്രെ മടങ്ങിയത്. ഒളിവിൽ പോകുന്നതിന് മുമ്പ് പിതാവിനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതായും അഖിൽ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജൂൺ 21നായിരുന്നു കൊലപാതകം. അതിനുശേഷം ഗുരുവായൂരിലേക്ക് പ്രതികൾ മുങ്ങി. അതിനുശേഷം ജൂൺ 27ന് സൈന്യത്തിലേക്ക് അഖിൽ മടങ്ങി. എന്നാൽ, പൊലീസ് അന്വേഷണം ശക്തമാകുന്നെന്ന് മനസ്സിലാക്കിയാണ് അഖിൽ ഇൗമാസം എത്തിയത്. അതിനുശേഷം മടങ്ങി. പിന്നീട് നിരന്തരം വീട്ടുകാരുമായി ബന്ധെപ്പട്ടിരുന്നെന്നും പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amboori rakhi murder
News Summary - amboori rakhi murder
Next Story