അമരീന്ദർ കാത്തിരിക്കുകയാണ്... നീട്ടിവളർത്തിയ മുടി മുറിക്കാനാകുന്ന നാളിനായി
text_fieldsആലപ്പുഴ: അഞ്ചര വർഷമായി നീട്ടിവളർത്തുന്ന മുടി എന്ന് മുറിക്കാനാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കൊമ്മാടി കേളംപറമ്പിൽ ഭുവനേന്ദ്രൻ-ഷീബ ദമ്പതികളുടെ മകനായ അമരീന്ദർ. 35 ഇഞ്ചിലേറെ വളർന്ന മുടി കാണുന്ന ആരും എന്തിന് ഇത് എന്ന് ചോദ്യം ഉയർത്തിപ്പോകും. നകുലൻ എന്ന അമരീന്ദർ മഹത്തായ കാര്യത്തിനായാണ് മുടി വളർത്തുന്നത് എന്നറിയുേമ്പാൾ മാത്രമാണ് സനാതനധർമ വിദ്യാലയത്തിലെ 10ാം ക്ലാസ് വിദ്യാർഥിയുടെ മനസ്സിെൻറ വലുപ്പം മനസ്സിലാവുക.
2015 ജനുവരിയിൽ അർബുദ ബാധിതർക്കായി അമരീന്ദർ മുടി നൽകിയിരുന്നു. ജ്യേഷ്ഠൻ ചന്തുവെന്ന ഭുവീന്ദറിെൻറ കൈക്ക് ശസ്ത്രക്രിയക്ക് കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അവിടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച അർബുദ ബാധിതർക്കായി മുടി നൽകുന്നതിനെക്കുറിച്ച പത്രവാർത്തകൾ കാണാനിടയായി. പഴനി ക്ഷേത്രത്തിലേക്ക് വഴിപാടായി രണ്ട് വർഷത്തോളമായി വളർത്തിയിരുന്ന തെൻറ മുടി ഇതിന് ഉപയോഗിച്ചുകൂടെയെന്ന നാലാം ക്ലാസുകാരെൻറ ചോദ്യത്തിന് മാതാപിതാക്കൾ അഭിമാനത്തോടെ സമ്മതം മൂളുകയായിരുന്നു.
അങ്ങനെ 15 ഇഞ്ചോളം നീണ്ട മുടി കോട്ടയത്ത് അർബുദ ബാധിതർക്ക് നൽകി. വീണ്ടും ഇതേ ലക്ഷ്യത്തിന് മാത്രം വളർത്തിയ മുടി ആശുപത്രിയുമായി ബന്ധപ്പെട്ട ചിലകാരണങ്ങളാൽ നടക്കാതെ പോയി. അതിനിടെ, ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ് പൂർത്തിയാക്കാൻ വേണ്ടി മുടി മുറിക്കാൻ പറ്റാത്ത അവസ്ഥയും വന്നു. ഇതിനിടെയാണ് നിനച്ചിരിക്കാതെ കോവിഡ് മഹാമാരി കടന്നുവന്നത്. ഇനിയെന്നാണ് മുടി നൽകാനാവുകയെന്ന് ഒരുനിശ്ചയവുമില്ല.
താരനോ പേനോ വരാതെയും മുടികൊഴിച്ചിൽ ഒഴിവാക്കാനുമായി പ്രത്യേക ആയുർവേദ എണ്ണയുണ്ട്. അതും ഷാമ്പൂമൊക്കൊ ഉപയോഗിച്ച് കരുതലോടെ ചീകിയൊതുക്കി അമരീന്ദർ മുടി വൃത്തിയായി കൊണ്ടുനടക്കുന്നത് കാണുേമ്പാൾ പെൺകുട്ടികൾപോലും അസൂയപ്പെട്ടുപോകും.
അഴിമതിെക്കതിരെ പ്രവർത്തിക്കുന്ന സത്യസന്ധനായ ഒരുപൊലീസ് ഓഫിസറാകണമെന്ന് ആഗ്രഹിക്കുന്ന അമരീന്ദർ തെൻറ മനസ്സിെല ഒരുകുഞ്ഞുമോഹം മറച്ചുവെക്കുന്നില്ല. ചെറിയ വേഷമായാലും ഒരുസിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്. ചെണ്ടയും ഇടക്കയും നാസിക് ഡോളുമെല്ലാം ഭംഗിയായി അവതരിപ്പിക്കാൻ കഴിവുള്ളയാൾകൂടിയാണ് ഈ കൊച്ചുകലാകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.