Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ ഡോക്ടറെ...

ആലുവയിൽ ഡോക്ടറെ ബന്ദിയാക്കി വൻ കവർച്ച

text_fields
bookmark_border
Doctor-Grace
cancel

അങ്കമാലി: നെടുമ്പാശ്ശേരി അത്താണി കെ.എസ്.ഇ.ബിക്ക് സമീപം ഒറ്റക്ക് താമ സിക്കുന്ന വനിത ഡോക്ടറുടെ വീട്ടിൽ നിന്ന് 80 പവന്‍ ആഭരണവും 70,000 രൂപയും കവര്‍ന്നു. ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം എന്‍.ആര്‍.എച്ച്.എം മെഡിക്കല്‍ ഓഫിസര്‍ ഡോ.ഗ്രേസ് മാത്യൂസിെൻറ (55) വീട്ടിൽ ശനിയാഴ്ച പുലര്‍ച്ച 1.45നാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധാരികളായ രണ്ടുപേർ വധഭീഷണി മുഴക്കിയാണ് കവർച്ച നടത്തിയെതന്ന് ഡോക്ടർ െപാലീസിന് മൊഴി നൽകി.

അടുക്കളവാതിലിെൻറ കുറ്റി തകര്‍ത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് സൂചന. ആദ്യം രോഗികളെ പരിശോധിക്കുന്ന മുറിയിലെ മേശയില്‍നിന്ന് 1300 രൂപയോളം മോഷ്ടിച്ചു. തുടർന്നാണ് കിഴക്കുവശത്തെ കിടപ്പുമുറിയില്‍ എത്തിയത്. ശബ്ദം കേട്ട് ഡോക്ടര്‍ ഉണര്‍ന്നപ്പോള്‍ ട്രൗസറും മുഖംമൂടിയും ധരിച്ച കറുത്ത ഉയരം കുറഞ്ഞ രണ്ടുപേരെ കണ്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഡോക്ടറെ കട്ടിലില്‍തന്നെ തള്ളിയിട്ടു. ഈ സമയമാണ് അക്രമികളിലൊരാള്‍ ഒഴിഞ്ഞ മദ്യക്കുപ്പി വീശി തലക്കടിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. കൈകൂപ്പി കൊല്ലരുതെന്നപേക്ഷിച്ചപ്പോൾ ‘ഡോക്ടര്‍ക്ക് എന്തിനാണ് സ്വര്‍ണമെന്നും ഇനിയും വാങ്ങാന്‍ വരുമാനമുണ്ടല്ലോയെന്നുമായിരുന്നു അക്രമികളുടെ ആക്രോശം. കൊല്ലുമെന്നായതോടെ സ്വര്‍ണം തരാമെന്ന് പറഞ്ഞു.

കൈകളിലെ രണ്ടുവീതം വളകളും മോതിരവും പാദസരവും അക്രമികള്‍ ബലമായി ഊരിയെടുത്തു. അപ്പോള്‍ വിരലിന് മുറിവ് സംഭവിച്ചു. കമ്മലും മറ്റൊരു വജ്രമോതിരവും വലിച്ചെടുക്കാന്‍ ശ്രമിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് പറഞ്ഞു. ഇതോടെ താലിമാല അടക്കം കൂടുതല്‍ ആഭരണങ്ങള്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതോടെ ഒരാള്‍ ഡോക്ടറെ ബലമായി പിടിച്ചുവെക്കുകയും രണ്ടാമൻ തുറന്ന് കിടന്ന സ്റ്റീല്‍ അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരി വലിച്ച് പുറത്തിടുകയുമായിരുന്നു. വസ്ത്രത്തിനുള്ളില്‍നിന്ന് സ്വര്‍ണവും പണവും സൂക്ഷിച്ച പെട്ടിയുടെ താക്കോല്‍ കിട്ടി.

തുടർന്ന് പെട്ടിയിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ച ആഭരണങ്ങളും പണവും ഷാളില്‍ പൊതിഞ്ഞെടുത്തു. വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, പാദസരം, അരഞ്ഞാണം, വജ്രാഭരണങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാര്‍ഡുകള്‍ എടുത്തിട്ടില്ല. താലിമാല ഊരി സോഫയിലെ തലയണക്കടിയില്‍ വെച്ചതിനാല്‍ നഷ്ടപ്പെട്ടില്ല. കവർച്ചയെ ത്തുടർന്ന് ഡോക്ടർ തന്നെയാണ് സുഹൃത്തായ അഭിഭാഷക ലിൻഡ രാജീവിനെയും ചെങ്ങമനാട്, അങ്കമാലി പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചത്. ചെങ്ങമനാട് എസ്.ഐ എ.കെ. സുധീറിെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ പരിസരമാകെ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കെണ്ടത്താനായില്ല. കോട്ടയം മാമ്പറ്റത്ത് പറുദീസ കുടുംബാംഗവും ഗൈനക്കോളജിസ്റ്റുമായ ഡോ.ഗ്രേസിെൻറ ഭര്‍ത്താവ് മാത്യൂസ് ന്യൂയോര്‍ക്കില്‍ എൻജിനീയറാണ്. നേവിയില്‍ ഡോക്ടറായ ഏക മകന്‍ ഡോ.അജിത് കുടുംബസമേതം മുംെബെയിലാണ്. രണ്ട് വീട്ടുജോലിക്കാരുണ്ട്. ഇവര്‍ സന്ധ്യയോടെയാണ് മടങ്ങാറുള്ളത്. ഡോക്ടറുടെ വീട്ടിലെ വിവരം വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിെലന്നാണ് പൊലീസ് സംശയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAluva Theft
News Summary - Aluva Theft - Kerala News
Next Story