Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവവധു ആത്മഹത്യ ചെയ്ത...

നവവധു ആത്മഹത്യ ചെയ്ത സംഭവം; സി.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടി, അന്വേഷണചുമതലയിൽ നിന്ന് മാറ്റി

text_fields
bookmark_border
നവവധു ആത്മഹത്യ ചെയ്ത സംഭവം; സി.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടി, അന്വേഷണചുമതലയിൽ നിന്ന് മാറ്റി
cancel

ആലുവ: എറണാകുളത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ്. സി.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടിയുണ്ടാവുമെന്ന് ആലുവ റൂറൽ എസ്.പി കാർത്തിക് പറഞ്ഞു. ഡിവൈ എസ്.പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുമെന്നും റൂറൽ എസ്.പി പറഞ്ഞു. ഗാർഹിക പീഡന പരാതി അന്വേഷിക്കുന്നതിൽ നിന്നും സി.ഐയെ മാറ്റുകയും ചെയ്തു.

ആലുവ എടയപ്പുറത്ത് കക്കാട്ട് ദിൽഷാദിന്‍റെ മകൾ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. 23 കാരിയായ മൂഫിയ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഗാർഹി പീഡനത്തിന് തിങ്കളാഴ്ച ആലുവ െപാലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൂഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മൂഫിയയെ സി.ഐ ശാസിച്ചതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽ.എൽ.ബി വിദ്യാർഥിയാണ് മൂഫിയ.

Also Read

യുവതി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് പുറത്ത്

ആലുവ: ഭർത്താവിനും ഭർതൃകുടുംബത്തിനും ആലുവ സി.ഐക്കുമെതിരെ കുറിപ്പെഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്തു. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിന്‍റെ മകളും നിയമ വിദ്യാർഥിയുമായ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്.

ഭർത്താവ് സുഹൈലുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. ഭർത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചർച്ചക്കെത്തിയത്. അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് രാത്രി തന്നെ തഹസിൽദാറെ വരുത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതർ കൊണ്ടുപോയിട്ടുണ്ട്.

'പപ്പാ, ചാച്ചാ നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയില്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാൾ എന്നെ പറ്റി പറയുന്നത് കേൾക്കാൻ ശക്തിയില്ല.' -ഇങ്ങിനെയാണ് മൂഫിയയുടെ ആതമഹത്യാ കുറിപ്പ് തുടങ്ങുന്നത്. സി.ഐക്കെതിരെ നടപടി വേണമെന്നും ഭർത്താവ് സുഹൈലും പിതാവും മാതാവും ക്രിമിനലുകളാണെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നുമാണ് അവസാനത്തെ ആഗ്രഹമെന്നും മൂഫിയ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

എന്നാൽ, പൊലീസ് ആരോപണം പൂർണമായും നിഷേധിച്ചു. യുവതി ഭർത്താവിനോട് മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാർഹിക പീഡനത്തിന് ഭർതൃകുടുംബത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mofiya Death
News Summary - aluva suicide case; SI is removed from the task of investigation
Next Story