എറണാകുളത്ത് 61 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; ആലുവ പ്രധാന ക്ലസ്റ്റർ
text_fieldsകൊച്ചി: സംസ്ഥാത്തെ പ്രധാന ക്ലസ്റ്ററുകളിലൊന്നായ ആലുവയിൽ രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കി. ആലുവയിലെ സമീപ പഞ്ചായത്തുകളിലും രോഗബാധ റിപ്പോർട്ട് ചെയ്തു. കൊച്ചി കോർപറേഷനിലെ ചില പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തി.
തൃക്കാക്കരയിലെ ഒരു കെയർഹോമിൽ 135 അന്തേവാസികളുടെ ആൻറിജൻ പരിശോധനയിൽ 40 പേർക്ക് രോഗം കണ്ടെത്തി. ഈ സാഹചര്യത്തിൽ കെയർഹോമുകളിൽ സന്ദർശകരെ അനുവദിക്കില്ല. കെയർഹോം അധികൃതരുടെയും സന്ദർശനം പരിമിതപ്പെടുത്തും. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കെയർഹോമുകളിൽ തന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സജ്ജമാക്കും.
ജില്ലയിൽ വെള്ളിയാഴ്ച 69 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർക്കൊഴികെ ബാക്കി എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 151 പേർ രോഗ മുക്തി നേടി. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 910 ആണ്.
703 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,811 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. 12,318 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 10,110 പേർ വീടുകളിലും, 243 പേർ കോവിഡ് കെയർ സെൻററുകളിലും 1965 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 119 പേരെ പുതുതായി ആശുപത്രിയിൽ/ എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 178 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തതായും ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.