സെൽഫി
text_fieldsഉറക്കത്തിൽ സെൽഫിയെടുത്ത് ഉറക്കത്തിൽത്തന്നെ അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യു ക. സുക്കർബർഗ് പോലും അന്തംവിട്ടുപോയ ഇൗ അദ്ഭുതം സംഭവിച്ചത് കഴിഞ്ഞ പ്രളയകാലത് ത് കേരളത്തിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. എന്നാൽ, ഇതിെൻറ ഉപജ്ഞാതാവായ അൽ ഫോൻസ് കണ്ണന്താനം എന്ന മണിമലക്കാരനെ അംഗീകരിക്കാനല്ല, പരിഹസിക്കാനാണ് എല്ലാവര ും താൽപര്യപ്പെട്ടത്. അല്ലെങ്കിലും മലയാളി അങ്ങനെയാണ്. നല്ലതു ചെയ്താൽ പണ്ടാണെങ്കിൽ കൂവിയിരുത്തും, ഇപ്പോഴാണെങ്കിൽ ട്രോളിക്കൊല്ലും. എന്നാൽ, ഇത് ഇങ്ങെന ചെയ്യുന്നവരുടെ കുറ്റമല്ല, മറിച്ച് മലയാളിയുടെ ഡി.എൻ.എ ദോഷംകൊണ്ടാണെന്ന് കണ്ടുപിടിച്ചതും ഇൗ മുൻ െഎ.എ.എസുകാരനാണ്.
താനൊഴിച്ചുള്ള മലയാളിയുടെയാകെ ഇൗ ജനിതകദോഷം പണ്ടേ, മനസ്സിലാക്കാൻ കണ്ണന്താനത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് എസ്.എസ്.എൽ.സിക്ക് 42 ശതമാനം മാർക്ക് മാത്രം കിട്ടിയതും െഎ.എ.എസിന് എട്ടാം റാങ്ക് നേടിയതും ഡൽഹിയിൽ 10,000 കോടിയുടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയതും മണിമലയാറ്റിൻ തീരത്തെ ബോധോദയവും ഒക്കെ, അദ്ദേഹത്തിനു തന്നെ പറയേണ്ടിവന്നത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിയല്ലാതെ മറ്റാരാണ് പറയുക.
സെൽഫിയിലും ജനിതക കണ്ടുപിടിത്തത്തിലും മാത്രം ഒതുങ്ങുന്നതല്ല, ഇൗ പ്രതിഭാസം. അധികാരമാറ്റം പ്രവചനമനസ്സോടെ കണ്ട് അതിനനുസരിച്ച് ചായാനുള്ള അസാമാന്യകഴിവും സ്വന്തം. െഎ.എ.എസ് രാജിെവച്ച് സി.പി.എം സ്വതന്ത്ര എം.എൽ.എയായ അദ്ദേഹം അതുകഴിഞ്ഞതോടെ നേരെ െവച്ചുപിടിച്ചത് ബി.ജെ.പിയിലേക്ക്. ലക്ഷ്യം മോശമായില്ല, ആദ്യം രാജ്യസഭയിലേക്ക് അവിടെ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്ക്.
അങ്ങനെ സ്വസ്ഥംസുഖമായി കഴിയവെയാണ് തെരഞ്ഞെടുപ്പ് വരുന്നത്. ഇനി മൂന്നര വർഷംകൂടി എം.പിയായിരിക്കാമെന്നിരിക്കെ, തെരഞ്ഞെടുപ്പും പൊല്ലാപ്പും ഒന്നും വലിച്ചുതലയിൽെവക്കേണ്ട എന്നാണ് കരുതിയിരുന്നത്. അപ്പോഴാണ് അങ്ങനെ സുഖിക്കേണ്ട,പോയി വെയിലുകൊള്ളാനുള്ള മോദിജിയുടെ ഉത്തരവ്. പത്തനംതിട്ട സ്വപ്നം കണ്ടിരിക്കെയാണ് സീറ്റ് കൊല്ലത്തെന്നു കേൾക്കുന്നത്. അതോടെ കരഞ്ഞുപോയി ആ നിശ്ചയദാർഢ്യൻ. അതിനിടക്കും മലപ്പുറത്തെ ഒന്നുതോണ്ടാൻ മറന്നുമില്ല. ഏതായാലും ആ കണ്ണീർ മോദിജി കണ്ടു. കൊല്ലത്തുനിന്ന് കൊച്ചിക്കുപോകാനായി നിർദേശം. ഇന്നലെ കൊച്ചിയിൽ ചെന്നപ്പോഴത്തെ ആദ്യ ചോദ്യം തന്നെ, എതിരാളികളുടെ ‘മസിലി’നെക്കുറിച്ചായിരുന്നു. തുടക്കം മോശമായിട്ടില്ല, കൊച്ചിക്കാർക്ക് ഇൗ കൊടുംചൂടിൽ ‘റിലാക്സേഷൻ’ ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.