ഫ്ളാറ്റ് നിർമാണ ക്രമക്കേട്: ആൽഫ വെേഞ്ച്വഴ്സ് ഡയറക്ടർക്ക് മുൻകൂർ ജാമ്യമില്ല
text_fieldsകൊച്ചി: മരട് ഫ്ലാറ്റ് കേസിൽ ആൽഫ വെേഞ്ച്വഴ്സ് ഡയറക്ടർ പോൾ രാജിെൻറ മുൻകൂർ ജാമ്യാപേ ക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണം പ്രാരംഭ ദിശയിലാണെന്നും ജാമ് യം നൽകിയാൽ തുടരന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീ കരിച്ചാണ് കോടതിയുടെ നടപടി.
പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. കൂടാതെ, അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ വാങ്ങിയതിലൂടെ ഉടമകൾക്ക് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഹരജിക്കാരൻ സ്വാധീനശക്തിയുള്ള ആളാെണന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
അറസ്റ്റിലായവരെ വീണ്ടും റിമാൻഡ് ചെയ്തു
മൂവാറ്റുപുഴ: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ അറസ്റ്റിലായവരെ മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് കമ്പനി ഉടമ സാനി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മരട് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പി.ഇ. ജോസഫ് എന്നിവരെ നവംബർ അഞ്ചു വരെയാണ് റിമാൻഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
ഇതിനിടെ മരടിലെ ഫ്ലാറ്റ് നിർമാണങ്ങളുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രണ്ട് കേസുകൂടി രജിസ്റ്റർ ചെയ്തു.
മരടിലെ ആൽഫാ സെറീൻ ഫ്ലാറ്റ് നിർമാതാക്കളായ ആൽഫ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി പോൾ രാജ്, ജെയിൻ കോറൽ കേവ് ഫ്ലാറ്റിെൻറ നിർമാതാക്കളായ ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനി എം.ഡി സഞ്ജീവ് മേത്ത എന്നിവരെ ഉൾപ്പെടുത്തിയാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. നിയമങ്ങൾ മറികടന്ന് ഫ്ലാറ്റുകൾ നിർമിക്കാൻ ശിപാര്ശയും അനുവാദവും നൽകിയതിന് നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത റിമാൻഡിൽ കഴിയുന്ന മുഹമ്മദ് അഷ്റഫ്, പി.ഇ. ജോസഫ് എന്നിവരെയും കേസുകളിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.