Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷത്തിന്‍റേത്...

പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ ആരോപണം; സി.പി.എം ഏറ്റെടുക്കില്ല

text_fields
bookmark_border
cpm-61119.jpg
cancel

തിരുവനന്തപുരം: പൊലീസ് മേധാവിയെയും ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത് തുന്ന സി.എ.ജി റിപ്പോർട്ട് മുൻനിർത്തി പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപ ണമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റി‍െൻറ വിലയിരുത്തൽ. പ്രതിപക്ഷ ആരോപണങ് ങളെ ഏറ്റെടുത്ത് അതേസ്വരത്തിൽ മറുപടി പറയേണ്ടതില്ലെന്നും നേതൃത്വത്തിൽ ധാരണയായി. സെക്രേട്ടറിയറ്റിൽ പ്രതിപക്ഷ ആരോപണങ്ങൾ ചർച്ച ചെയ്തില്ല. സർക്കാർ ഭാഗം മുഖ്യമന്ത്രി വിശദീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് സർക്കാർ മറുപടി പറഞ്ഞാൽ മതിയെന്ന നിലപാടിലേക്കെത്തിയത്. മുഖ്യമന്ത്രി സർക്കാർ നിലപാട് നിയമസഭയിൽ വിശദീകരിച്ചുകഴിഞ്ഞു. രാഷ്ട്രീയമായി പാർട്ടി നേതൃത്വം മറുപടി പറഞ്ഞ് പ്രതിപക്ഷത്തിന് ആയുധം നൽകേണ്ടതില്ലെന്നാണ് ധാരണ.

സി.എ.ജി ചൂണ്ടിക്കാണിക്കുന്ന വീഴ്ചകളിൽ പ്രധാനമായവ നടന്നത് യു.ഡി.എഫ് ഭരണകാലത്താണെന്ന സർക്കാറി‍െൻറ വിലയിരുത്തൽ സെക്രേട്ടറിയറ്റും അംഗീകരിച്ചു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി.പി. സെൻകുമാർ ഡി.ജി.പിയുമായിരുന്ന കാലത്താണ് പ്രധാന വീഴ്ചയുണ്ടായത്. അതിന് പുകമറ സൃഷ്ടിക്കാനാണ് എൽ.ഡി.എഫ് സർക്കാറിനെ കടന്നാക്രമിക്കുന്നത്. വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് സി.എ.ജി പറയുന്ന വീഴ്ചകൾ ഗൗരവതരമല്ല, നടപടിക്രമങ്ങളുടെ ഭാഗമാണ്. ആഭ്യന്തരവകുപ്പ് സി.എ.ജിക്ക് മറുപടി നൽകും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി‍െൻറ വോട്ടർപട്ടിക 2019ലെ വോട്ടർപട്ടിക അനുസരിച്ച് തയാറാക്കുന്നതാവും നല്ലതെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി. 2015െല വോട്ടർപട്ടികക്കുശേഷം അഞ്ചു വർഷത്തിനുള്ളിൽ വർധിച്ച വോട്ടർമാരെ പട്ടികയിൽ ചേർക്കൽ ശ്രമകരമായി മാറും. ഒരു വാർഡിൽ 300 വോട്ടർമാരെയെങ്കിലും പട്ടികയിൽ ഉൾപ്പെടുത്തണം. പരിശോധനക്ക് പലരും ചെല്ലാൻ മടിക്കുന്നതോടെ ഭൂരിഭാഗം പേരും പട്ടികക്ക് പുറത്താവും. 2019ലെ വോട്ടർപട്ടിക അനുസരിച്ച് ഒരു വാർഡിൽ 25ഒാളം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയാൽ മതിയാവുമെന്നും നേതൃത്വം കണക്കാക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലക്ക് തുടർച്ചയായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി. ശബരിമല വിഷയത്തിൽ വനിതാമതിലിന് തുടർച്ച ഉണ്ടാവാതിരുന്ന സ്ഥിതി ആവർത്തിക്കാൻ പാടില്ലെന്ന അഭിപ്രായം നേതാക്കൾ പ്രകടിപ്പിച്ചു. തുടർ പ്രതിഷേധം എൽ.ഡി.എഫ് ചേർന്ന് ആലോചിക്കും. സി.എ.എയിലേക്ക് നയിക്കുന്ന എൻ.പി.ആറും എൻ.ആർ.സിയും കേരളത്തിൽ നടപ്പാക്കില്ല. എന്നാൽ, കാനേഷുമാരി നടപ്പാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - allegations against police and governmenet
Next Story