Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എസ് ബന്ധം:...

ഐ.എസ് ബന്ധം: ആശങ്കയോടെ കുടുംബങ്ങള്‍

text_fields
bookmark_border
ഐ.എസ് ബന്ധം: ആശങ്കയോടെ കുടുംബങ്ങള്‍
cancel

ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കണ്ണൂര്‍ കനകമലയില്‍നിന്ന്  ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തവരുടെ കുടുംബങ്ങള്‍ ആശങ്കയില്‍.
കണ്ണൂര്‍ പെരിങ്ങത്തൂര്‍ അണിയാരം കീഴ്മാടത്തെ മദീന മന്‍സിലില്‍  മന്‍ഷിദിനെ പിടികൂടിയതോടെ തങ്ങളുടെ ഏക ആശ്രയമാണ് നഷ്ടമായതെന്ന് പിതാവ് മഹമൂദ് പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍ഷിദ്  ഇറങ്ങില്ളെന്ന് സഹോദരി മെഹറുന്നിസ പറയുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന്  മന്‍ഷിദിന്‍െറ ഭാര്യ മറിയത്തിന്‍െറ ജോലി സംബന്ധമായ വിവരങ്ങളടങ്ങിയ ടാബ് നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരുന്നെങ്കിലും, ലഗേജ് പരിശോധനക്കുശേഷം ടാബ് ഇവര്‍ ബാഗിലേക്ക് വെക്കുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വീട്ടുകാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചത്. മന്‍ഷിദ് എന്‍.ഡി.എഫില്‍ സജീവമായിരുന്നു. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിലത്തെി. ഖത്തറില്‍ വിവിധ ജോലികളിലേര്‍പ്പെട്ട മന്‍ഷിദ് മൂന്നു വര്‍ഷം മുമ്പ്, നഴ്സായി ജോലി ചെയ്യുന്ന ഫിലിപ്പീന്‍ സ്ത്രീയെ വിവാഹം ചെയ്തു. സെപ്റ്റംബര്‍ 30ന് രാവിലെയത്തെിയ ഇയാള്‍, കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റാത്ത തന്‍െറ കൂട്ടുകാര്‍ വരുമെന്നും ഭക്ഷണമൊരുക്കണമെന്നും വീട്ടുകാരോട് പറഞ്ഞുവത്രെ. എന്നാല്‍, രണ്ടരക്ക് വീട്ടിലത്തെിയത് എന്‍.ഐ.എ സംഘമായിരുന്നു.
പിടികൂടിയ സംഘത്തിലുള്‍പ്പെടുന്ന തിരൂര്‍ പൊന്‍മുണ്ടം സ്വദേശി സഫ്വാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ ഒരു പത്രത്തില്‍ സ്ഥിരം ജീവനക്കാരനാണ്. എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത തൃശൂര്‍ വെങ്ങാനെല്ലൂര്‍ അമ്പലത്ത് സ്വാലിഹ് (26) കഴിഞ്ഞ 25ന് പിതാവ് താഹ മുഹമ്മദിനും മാതാവ് റംലത്തിനുമൊപ്പം വെങ്ങാനെല്ലൂരിലെ വീട്ടിലത്തെിയിരുന്നു. മൂന്ന് വര്‍ഷമായി സ്വാലിഹ്  ചെന്നൈയിലാണ് താമസം. വീടിന് തൊട്ടടുത്തുള്ളവരോട് പോലും സ്വാലിഹ് മുമ്പ് അടുപ്പം കാണിച്ചിരുന്നില്ല. അടുത്തിടെ വല്ലപ്പോഴും മാത്രമെ വരാറുള്ളൂവത്രേ. ചെന്നൈയിലേക്ക് മാറിയതോടെ മലപ്പുറം സ്വദേശിനിയെ വിവാഹം കഴിച്ചു.
ഏതാനും വര്‍ഷങ്ങളായി ചേലക്കരയില്‍ ഇല്ലാതിരുന്ന മുഹമ്മദ് സ്വാലിഹ് ആറുമാസം മുമ്പ് വെങ്ങാനെല്ലൂര്‍ വിലാസത്തില്‍ പാസ്പോര്‍ട്ട് എടുത്തിട്ടുണ്ടത്രേ. എന്‍.ഐ.എയുടെ പിടിയിലായപ്പോള്‍ പാസ്പോര്‍ട്ടില്‍നിന്ന് ലഭിച്ച വിലാസം വഴിയാണ് ഇയാള്‍ ചേലക്കര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് വിവരം.  
ഐ.എസ് ബന്ധം ആരോപിച്ച് തിരുനെല്‍വേലിയില്‍ കസ്റ്റഡിയിലായ സുബ്ഹാന്‍െറ വിവരങ്ങള്‍ തേടി എന്‍.ഐ.എ സംഘം തൊടുപുഴയിലത്തെി. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് 40 വര്‍ഷം മുമ്പ് വസ്ത്രവ്യാപാരത്തിനായി തൊടുപുഴയിലത്തെിയ വ്യാപാരിയുടെ നാലു മക്കളില്‍ ഒരാളാണ് സുബ്ഹാന്‍. എറണാകുളത്തെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ കുറച്ചു നാള്‍ ജോലി ചെയ്ത ഇയാള്‍ പിന്നീട് വസ്ത്ര വ്യാപാര ജോലി ചെയ്തു. 2012ല്‍ തിരുനെല്‍വേലിയിലേക്ക് പോയ സുബ്ഹാന്‍ അവിടെനിന്ന് വിവാഹം കഴിച്ചു. പിന്നീട് ഒരു തവണ മാത്രമാണ് തൊടുപുഴയില്‍ വന്നത്. സുബുഹാനെ എന്‍.ഐ.എ സംഘം പുലര്‍ച്ചെതന്നെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

സംഘടനയില്‍ നിന്ന് പുറത്താക്കി
തിരൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈലത്തൂര്‍ യൂനിറ്റിലെ പി. സഫ്വാന്‍ എന്ന പ്രവര്‍ത്തകനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് കെ. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isnia
News Summary - is allegation nia arrested
Next Story