Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്തരവാദിത്തമില്ലെന്ന്...

ഉത്തരവാദിത്തമില്ലെന്ന് മരട് ഫ്ലാറ്റ് നിർമാതാക്കൾ

text_fields
bookmark_border
ഉത്തരവാദിത്തമില്ലെന്ന് മരട് ഫ്ലാറ്റ് നിർമാതാക്കൾ
cancel

കൊച്ചി: മരടിലെ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട ഫ്ലാറ്റുകളിലൊന്നിെൻറ ഉട മസ്ഥാവകാശവും ഉത്തരവാദിത്തവും കൈയൊഴിഞ്ഞ് നിർമാതാക്കൾ. നെട്ടൂരിലെ ആൽഫ സെറീൻ നി ർമിച്ച ആൽഫ വെൻച്വേഴ്സ് എന്ന കമ്പനിയാണ് ഉത്തരവാദിത്തമൊന്നും ഇല്ലെന്ന് വ്യക്തമാക് കി രംഗത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയുടെ നോട്ടീസിന് കമ്പനി മറുപടി നൽ കി.

ആൽഫ സെറീൻ എന്ന അപ്പാർട്ട്മെൻറിലെ ഓരോ ഫ്ലാറ്റും നിയമാനുസൃതമായി വിറ്റതിനാലും ഉടമകളെന്ന നിലക്ക് ഫ്ലാറ്റ് വാങ്ങിച്ചവരിൽനിന്ന് നഗരസഭ നികുതി പിരിക്കുന്നതിനാലും േപ്രാജക്ടുമായി നിലവിൽ ഒരു ബന്ധവും തങ്ങൾക്കില്ലെന്ന് കത്തിൽ പറയുന്നു. കമ്പനിക്ക് അപ്പാർട്ട്െമൻറിെൻറ ഉടമസ്ഥാവകാശമോ അധികാരമോ ഇല്ലെന്നും ഈ സാഹചര്യത്തിൽ കമ്പനിയുടെ പേരിൽ നോട്ടീസ് നൽകിയതിെൻറ കാരണം വ്യക്തമല്ലെന്നും മറുപടിയിലുണ്ട്.

നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടീസിൽ നിർമാതാക്കളെയാണ് അഭിസംബോധന ചെയ്തിരുന്നത്. ഇക്കാരണത്താലാണ് നോട്ടീസിനുള്ള വിശദീകരണവുമായി ആൽഫ വെൻച്വേഴ്സ് രംഗത്തെത്തിയത്. എന്നാൽ, ഉത്തരവാദിത്തത്തിൽനിന്ന് നിർമാതാക്കൾക്ക് ഒഴിയാനാവില്ലെന്ന് മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ വ്യക്തമാക്കി.

ഇതിനിടെ സുപ്രീംകോടതി ഉത്തരവ് നീതിനിഷേധമാണെന്നാണ് കണ്ണാടിക്കൽ ഗോൾഡൻ കായലോരം ഫ്ലാറ്റിെൻറ ഉടമകളായ കെ.പി. വർക്കി ആൻഡ് വി.എസ് ബിൽഡേഴ്സ് വ്യക്തമാക്കി. 25 വർഷം മുമ്പ് ചമ്പക്കര കനാലിനടുത്ത് തീരദേശ സംരക്ഷണനിയമം വരുന്നതിനും വളരെ മുമ്പാണ് കായലോരം നിർമിച്ചത്. ഒരുതരത്തിലും മറ്റു ഫ്ലാറ്റുകളെപ്പോലെ നിയമവിരുദ്ധത ആരോപിക്കപ്പെടേണ്ട കാര്യമില്ലാതിരുന്നിട്ടും പൊളിച്ചുമാറ്റേണ്ട ഫ്ലാറ്റുകളിൽ പെടുകയായിരുന്നു തങ്ങളുടേതെന്ന് എം.ഡി. ജോസ് വർക്കി പറഞ്ഞു.

പൊളിച്ചുമാറ്റാനുത്തരവിട്ട ഫ്ലാറ്റുകളിലൊന്ന് പണിതിട്ടുപോലുമില്ല. ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കോടതി തയാറായില്ല. റിട്ട് പെറ്റീഷൻ കൊടുത്തിരുന്നെങ്കിലും കാര്യമുണ്ടായില്ല. നിർമാതാക്കളും അന്നത്തെ പഞ്ചായത്ത് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അഴിമതിയുമാണ് നിയമവിരുദ്ധ നിർമാണത്തിന് അനുമതി നൽകിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmaradu flatAlfa Ventures
News Summary - Alfa Ventures about maradu flat-kerala news
Next Story