സ്വകാര്യ ഓട്ടോയിൽ ചാരായ വിൽപന: ബന്ധുക്കളായ യുവാക്കൾ പിടിയിൽ
text_fieldsതിരുവനന്തപുരം: സ്വകാര്യ ഓട്ടോയിൽ ചാരായ വിൽപന നടത്തിയ ബന്ധുക്കളായ യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂട ി. പേരൂർക്കട മണലയം വടക്കേക്കര വീട്ടിൽ കണ്ണൻ എന്ന വിനോദ്(33), വടക്കേ ചരുവിള വീട്ടിൽ അരുൺ(22) എന്നിവരാണ് പിടിയിലായത്. നാല് ലിറ്റർ ചാരായവും വിൽപനയിലൂടെ കിട്ടിയ160 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.
എക്സൈസ് എൻഫോഴ്മെൻറ്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്
ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. കെ.എൽ. 01 ബി.എൽ 2104 നമ്പർ ഓട്ടോറിക്ഷയിൽ ഇവർ ചാരായം ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു. മലമുകൾ സെൻറ് ശാന്താൽ സ്കൂളിന് സമീപത്ത് നിന്നാണ് ഇവർ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
പ്രിവൻറ്റീവ് ഓഫീസർമാരായ എസ്. മധുസൂദനൻ നായർ, കൃഷ്ണരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതേഷ്, രാജേഷ്, ഷംനാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത റാണി, അഞ്ജന, ഡ്രൈവർ ജയകൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.