Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 12:53 PM IST Updated On
date_range 19 July 2020 12:53 PM ISTബംഗാളിൽനിന്നെത്തിയ മൂന്ന് യുവാക്കളെ നിരീക്ഷണത്തിലാക്കി
text_fieldsbookmark_border
ചെങ്ങന്നൂർ: അനധികൃതമായി പശ്ചിമ ബംഗാളിൽനിന്നെത്തിയ മൂന്ന് യുവാക്കളെ നഗരസഭ നിരീക്ഷണത്തിലാക്കി. പശ്ചിമ ബംഗാളിൽനിന്ന് വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തിയ സംഘം രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ മാറിക്കയറി കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചെങ്ങന്നൂരിലെത്തിയത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷെൻറ എതിർവശം ഇവർ താമസിക്കാനെത്തിയത് രാത്രിയോടെയാണ്. വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ഉടൻ കാര്യമറിഞ്ഞ് ചെയർമാൻ കെ. ഷിബുരാജെൻറ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരും പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുമെത്തി രാത്രി എട്ടുമണിയോടെ നഗരസഭ കോവിഡ് കെയർ സെൻററിലാക്കുകയായിരുന്നു.
വർഷങ്ങളായി ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും മേസ്തിരിപ്പണി ചെയ്തിരുന്ന ഇവർ ലോക്ഡൗണിന് മുമ്പാണ് പശ്ചിമ ബംഗാളിലേക്ക് പോയത്. ഇവരുടെ പക്കൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവാണെന്ന് തെളിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയുന്നു. അന്തർസംസ്ഥാനത്തുനിന്ന് യാത്ര ചെയ്ത് വന്നതിനാൽ ഇവരെ നിയമാനുസൃതം നിരീക്ഷണത്തിലാക്കുമെന്ന് നഗരസഭ ചെയർമാൻ കെ. ഷിബു രാജൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷെൻറ എതിർവശം ഇവർ താമസിക്കാനെത്തിയത് രാത്രിയോടെയാണ്. വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ഉടൻ കാര്യമറിഞ്ഞ് ചെയർമാൻ കെ. ഷിബുരാജെൻറ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരും പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുമെത്തി രാത്രി എട്ടുമണിയോടെ നഗരസഭ കോവിഡ് കെയർ സെൻററിലാക്കുകയായിരുന്നു.
വർഷങ്ങളായി ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും മേസ്തിരിപ്പണി ചെയ്തിരുന്ന ഇവർ ലോക്ഡൗണിന് മുമ്പാണ് പശ്ചിമ ബംഗാളിലേക്ക് പോയത്. ഇവരുടെ പക്കൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവാണെന്ന് തെളിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയുന്നു. അന്തർസംസ്ഥാനത്തുനിന്ന് യാത്ര ചെയ്ത് വന്നതിനാൽ ഇവരെ നിയമാനുസൃതം നിരീക്ഷണത്തിലാക്കുമെന്ന് നഗരസഭ ചെയർമാൻ കെ. ഷിബു രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
