Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയ് ശ്രീറാം...

ജയ് ശ്രീറാം വിളിപ്പിക്കൽ: നുണപരിശോധനക്ക് തയാറെന്ന് കസ്റ്റഡിയിലിരുന്ന യുവാവ്

text_fields
bookmark_border
ജയ് ശ്രീറാം വിളിപ്പിക്കൽ: നുണപരിശോധനക്ക് തയാറെന്ന് കസ്റ്റഡിയിലിരുന്ന യുവാവ്
cancel

കോട്ടയം: ആലപ്പുഴ കൊലക്കേസിൽ കസ്റ്റഡിയിലിരിക്കെ മർദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചതിന് ദൃക്സാക്ഷികളുണ്ടെന്നും തെൻറ വാദം തെളിയിക്കാൻ നുണപരിശോധനക്ക് തയാറാണെന്നും പൊലീസ് വിട്ടയച്ച യുവാവ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആലപ്പുഴ മണ്ണഞ്ചേരി മാച്ചനാട് ഫിറോസ് മുഹമ്മദാണ് പൊലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചത്.

എസ്.ഡി.പി.ഐ ഉൾപ്പെടെ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലാത്ത തന്നെ പ്രതികൾക്ക് സഹായം ചെയ്തെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, കേസുമായി ബന്ധമില്ലാതിരുന്നയാളെ ഒരാൾ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ചോദ്യം ചെയ്തു.

അത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതോടെ താൻ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ, തെൻറ ഫോട്ടോയെടുത്ത പൊലീസുകാർ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിലും സ്റ്റേഷനിലെ ഇരുട്ടുമുറിയിലും പൊലീസ് മർദിച്ച് അവശനാക്കി. കേട്ടാലറക്കുന്ന ഭാഷയിൽ ആക്ഷേപിച്ചു. മർദനത്തിനിടെ ജയ് ശ്രീറാമും വന്ദേമാതരവും വിളിക്കാൻ നിർബന്ധിച്ചു. ഈ സമയം, സ്റ്റേഷനിലെത്തിയ സി.ഐക്ക് തന്നെ പരിചയമുണ്ടായിരുന്നതിനാൽ മാത്രമാണ് മർദനം നിർത്തിയത്.

ഫോട്ടോഗ്രാഫറായ താൻ കല്യാണവർക്കിന് പോയശേഷം നാട്ടിൽ വന്ന ദിവസമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടക്കുന്നതിന് മൂന്നുദിവസം മുമ്പാണ് ജോലിക്ക് പോയത്. തെൻറ പിതാവും സഹോദരനും സി.പി.എം പ്രവർത്തകരാണ്. ഇതും പൊലീസ് പരിഗണിച്ചില്ലെന്ന് ഫിറോസ് പറഞ്ഞു. പൊലീസിൽനിന്ന് നേരിട്ട ക്രൂരത ചൂണ്ടിക്കാട്ടി ആലപ്പുഴ കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കാലതാമസമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIJai Shri RamAlappuzhaalappuzha murder
News Summary - alappuzha Jai Shri Ram SDPI
Next Story