Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
TV-Anupama
cancel
camera_alt??????? ??????? ??.??. ?????

ആലപ്പുഴ: ആകാംക്ഷാഭരിതമായ നിമിഷങ്ങൾക്ക് പ്രതീക്ഷിത സമാപ്തി. ആലപ്പുഴ ജില്ല കലക്ടർ ടി.വി അനുപമ കണ്ടെത്തിയ സത്യങ്ങളിലൂടെ കേരളം കടന്നുപോയ സംഭവബഹുലമായ മണിക്കൂറുകൾക്കാണ് മന്ത്രിയുടെ രാജിയിലൂടെ താൽക്കാലികമാെയങ്കിലും അന്ത്യമാകുന്നത്. കലക്ടറെന്ന നിലയിൽ അനുപമ നടത്തിയ ധീരമായ അന്വേഷണത്തിെൻറ ഫലമാണ് ധനാഢ്യനായ മന്ത്രിയുടെ കസേര തെറിപ്പിച്ചത്. ഒപ്പം പാർട്ടിയിലെ തെൻറ സഹപ്രവർത്തകൻ വീണതിെൻറ ചൂടുമാറുംമുെമ്പ ആ കസേരയിൽ കയറാൻ കാണിച്ച തത്രപ്പാടിന് ലഭിച്ച തിരിച്ചടി കൂടിയാണിത്.

പ്രശസ്തമായ നിലയിൽ ഒട്ടേറെ നടപടികളിലൂടെ ശ്രദ്ധേയയായ ടി.വി അനുപമ കലക്ടറായി ചുമതലയേറ്റ കഴിഞ്ഞ ആഗസ്റ്റിലാണ് തോമസ്ചാണ്ടി വിഷയം ഇവർക്കു മുന്നിലേക്കെത്തുന്നത്. മുമ്പിരുന്ന രണ്ട് കലക്ടർമാരും അന്വഷിച്ച വിഷയം തന്നെയായിരുന്നു ഇത്. എന്നാൽ അവരിൽനിന്ന് വ്യത്യസ്തമായി സത്യസന്ധമായ അേന്വഷണ- പരിശോധനകളിലൂടെയാണ് അനുപമ തോമസ്ചാണ്ടിയുടെ ലേക്പാലസ് റിസോർട്ടിലെയും മാർത്താണ്ഡം കായൽ നിലങ്ങളിലെയും  ൈകേയറ്റങ്ങൾ കണ്ടെത്തിയത്. 

ഭൂപരിഷ്കരണനിയമം, തണ്ണീർത്തടനിയമം എന്നിവയുെട നഗ്നമായ ലംഘനം അവർ കണ്ടെത്തി. മാത്രമല്ല, സർക്കാറിെൻറ  നയങ്ങൾക്ക്  വിരുദ്ധമായ ഒട്ടേറെ നടപടികളും വെളിച്ചത്ത് കൊണ്ടുവന്നു. വർഷങ്ങളായി  ൈകയടക്കിെവച്ചിരുന്ന ഭൂമിയിൽ മന്ത്രി തോമസ്ചാണ്ടി നടത്തിയ അവകാശവാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കണ്ടെത്തലുകൾ. ഒേട്ടറെ സമ്മർദങ്ങളും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീഷണികളും അനുപമക്ക് നേരിടേണ്ടിവന്നു. എന്നാൽ സമചിത്തതയോടെ, നിശ്ചയദാർഢ്യത്തോടെ അവർ നിലപാടിൽ ഉറച്ചുനിന്നു. മലപ്പുറം സ്വദേശിനിയായ അനുപമ ആലപ്പുഴയുടെ 48 ാമത്തെ കലക്ടറാണ്. ചുമതലയേൽക്കുമ്പോൾ അവർ വ്യക്തമാക്കിയത് പിന്നാക്ക ജില്ലയായ ആലപ്പുഴയുടെ പ്രശ്നങ്ങൾ പഠിച്ച് ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കണം എന്ന ആഗ്രഹമായിരുന്നു. 

എന്നാൽ, മറ്റൊരു നിയോഗമാണ് പൊടുന്നനെ ഉണ്ടായത്. മുൻ ഭരണകർത്താക്കൾ തൊടാൻ മടിച്ച, തൊട്ടാൽ പൊള്ളുമെന്ന് പേടിച്ച ഒരു വിഷയത്തെ കോടതിക്കുമുന്നിലെത്തിച്ച് നീതിബോധത്തിെൻറ തെളിഞ്ഞ മുഖം കാണിക്കാൻ കഴിഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ ഭീഷണിയും വെല്ലുവിളിയും  അവർ തൃണവൽഗണിച്ചു. അവരുടെ രണ്ടു റിപ്പോർട്ടുകളും കൈേയറ്റങ്ങളുടെ നേർ ചിത്രമായിരുന്നു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഇവർ  അന്വേഷണം പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandymalayalam newsAlappuzha CollectorT.V AnupamaLand Encroachment Report
News Summary - Alappuzha Collector T.V Anupama Thomas Chandy Land Encroachment -Kerala News
Next Story