Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അക്ഷരവൃക്ഷം' പദ്ധതി...

'അക്ഷരവൃക്ഷം' പദ്ധതി ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സിൽ

text_fields
bookmark_border
Akshara Vriksham
cancel
camera_alt

അക്ഷരവൃക്ഷം പദ്ധതി

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് വീട്ടിലകപ്പെട്ട വിദ്യാർഥികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച 'അക്ഷരവൃക്ഷം' പദ്ധതി ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡ്സിൽ (2020) ഇടംപിടിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂൾ വിക്കി വഴി ലഭിച്ച 56249 സൃഷ്ടികൾ വിദഗ്ധപരിശോധനക്ക് ശേഷം 10 വാല്യങ്ങളായി എസ്.സി.ഇ.ആർ.ടി പുസ്തകമാക്കി പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിച്ചത്.

കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ ലഭിച്ച സൃഷ്ടികളാണ് ഉൾപ്പെടുത്തിയത്. ഒരു അക്കാദമിക സ്ഥാപനത്തിെൻറ നേതൃത്വത്തിൽ കുട്ടികളുടെ ഏറ്റവും കൂടുതൽ സൃഷ്ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് ദേശീയ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്. സർട്ടിഫിക്കറ്റ്, മെഡൽ, റെക്കോഡ് ബുക്ക്, ബാഡ്ജ്, പേന എന്നിവ സംഘടന ഭാരവാഹികൾ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Book of RecordsAkshara Vriksham
News Summary - 'Akshara Vriksham' project is in the India Book of Records
Next Story