Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ.പി. നമ്പ്യാർ...

എ.കെ.പി. നമ്പ്യാർ അന്തരിച്ചു

text_fields
bookmark_border
A.K.P. Nambiar
cancel

തലശ്ശേരി: അടിയന്താരാവസ്ഥ കാലത്ത് ആൻഡമാനിലെ സെല്ലുലാർ ജയിൽ സൂപ്രണ്ടും മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ.കെ. പത്മനാഭൻ നമ്പ്യർ എന്ന എ.കെ.പി നമ്പ്യാർ (95) അന്തരിച്ചു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.

തലശേരിക്കടുത്ത് മാവിലായിൽ 1928 ഒക്ടോബർ 26 ന് ജനിച്ച എ.കെ.പി നമ്പ്യാർ കോളജ് പഠനത്തിനുശേഷം കോഴിക്കോട് ‘പൗരശക്തി’ ദിന പത്രത്തിൽ സബ് എഡിറ്ററായി ജോലി ചെയ്തു (1952–54). 1954 ൽ സർവീസ്​ കമ്മീഷൻ നിയമനം ലഭിച്ച് മദിരാശിയിൽ എത്തി. 1957 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഡപ്യൂട്ടേഷനിൽ ആൻഡമാൻ ദ്വീപിലേക്ക്. അവിടെ ആദ്യം സെക്രട്ടറിയേറ്റിൽ. പിന്നീട് കോപ്പറേറ്റീവ് ഡിപ്പാർട്ട്മെൻ്റിൽ. കോപ്പറേറ്റീവ് ഇൻസ്​പെക്ടർ, സ്​റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്​തികളിൽ ജോലി ചെയ്തു. രജിസ്​റ്റാർ (സഹകരണവകുപ്പ്) ചുമതലയും വഹിച്ചിട്ടുണ്ട്.

നാല് വർഷത്തിനു ശേഷം എഡിറ്റർ ഗസ്​റ്റിയർ ആയി നിയമിതനായി. പിന്നീട് യു.പി.എസ്​.സി. നിയമനത്തെ തുടർന്ന് റഗുലർ പബ്ലിസിറ്റി ഓഫീസറായി ചുമതലയേറ്റു. ഇടക്കാലത്ത് ൈട്രബൽ വെൽഫെയർ ഡയറക്ടറായിരുന്നു. നാല് വർഷത്തോളം ഇൻഫർമേഷൻ പബ്ലിസിറ്റി ആൻഡ് ടൂറിസം ഡയറക്ടറായിരുന്നു. 38 വർഷം ആൻഡമാനിൽ ജോലി ചെയ്തു.

വിരമിച്ച ശേഷം എട്ട് വർഷം അവിടെ കേരള സമാജം പ്രസിഡൻ്റായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൻഡമാൻ അനുഭവങ്ങൾ ‘നക്കാവരം’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഭാര്യ: പരേതയായ പാർവ്വതി നമ്പ്യാർ. മക്കൾ: എം.വി. രാധാകൃഷ്ണൻ (ബിസിനസ്, ബംഗളുരു), , ഉഷാ മനോഹർ (പി.ടി.ഐ മുൻ കേരള മേധാവി), ഡോ. സുനിൽ കുമാർ. മരുമക്കൾ: രേണുക, രാം മനോഹർ, ഡോ.ബീനാ സുനിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A.K.P. Nambiar
News Summary - A.K.P. Nambiar passed away
Next Story