ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം; ബയോ വെപ്പൺ പരാമർശം രാജ്യദ്രോഹമായി കണക്കാക്കാനാവില്ല
text_fieldsകൊച്ചി: ഹരജിക്കാരിക്ക് സ്വാധീനിക്കാൻ പര്യാപ്തമായ തെളിവുകളോ സാക്ഷികളോ കേസുമായി ബന്ധപ്പെട്ട് നിലവിലില്ലെന്ന് ഹൈകോടതി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് അശോക് മേനോെൻറ നിരീക്ഷണം.
ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിലെ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷനും ഉന്നയിച്ചിട്ടില്ല. തുടർന്ന് ഈ കേസിൽ ഹരജിക്കാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലോ തടങ്കലോ രോഗവ്യാപന സാഹചര്യംകൂടി പരിഗണിക്കുേമ്പാൾ അനിവാര്യമല്ലെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യ തുകയുടെ രണ്ട് ആള് ജാമ്യത്തിലും വിട്ടയക്കണമെന്നാണ് ഉപാധി. ആയിഷ സുല്‍ത്താന കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പലെരയും സന്ദര്‍ശിച്ചെന്ന് കാണിച്ച് ഭരണകൂടം വ്യാഴാഴ്ച റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.