നാല് ജില്ലകളിൽ എയർസ്ട്രിപ് പരിഗണനയിലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇടുക്കി, വയനാട്, കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ എയർസ്ട്രിപ് സ് ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീർഥാടകർക്ക് മാത്രമല്ല, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും നിർദിഷ്ട ശബരി മല വിമാനത്താവളം പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദപരിപാ ടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഭ്യന്തര വിമാനയാത് രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും ഗണ്യമായ വർധനയുണ്ട്. പുതിയ വിമാനത്താവളം നിലവിലുള്ളവയെ ബാധിക്കുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷിച്ചനിലയിൽ യാത്രക്കാർ കൂടിയിട്ടുണ്ട്്. നിലവിെല വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവിസുകൾ വേണം.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അനുകൂല നിലപാടുണ്ട്. മഴക്കാലത്ത് താമരശ്ശേരി ചുരം റോഡ് തകരാറാവുന്നതിനാൽ വയനാട്ടിലേക്ക് ഗതാഗതം തടസ്സപ്പെടുന്നത് പതിവായിട്ടുണ്ട്. ഇത് പരിഹരിക്കാൻ ബദലായി വയനാട്ടിലേക്ക് തുരങ്കപാത നിർമിക്കും. കണ്ണൂർനിന്ന് വയനാട്ടിലേക്ക് മറ്റൊരു പാത നിർമിക്കാനുള്ള നിർദേശവും സർക്കാറിെൻറ മുന്നിലുണ്ട്. വയനാട് റോഡ് വികസനം ഈ രീതിയിൽ വന്നാൽ വിനോദസഞ്ചാരവും വളരും. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം അടുത്തവർഷം പൂർത്തിയാക്കാനാണ് ലക്ഷ്യം.
മഴ കഴിഞ്ഞാൽ ഡിസംബർ മുതൽ മേയ് വരെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ നടത്തും. പൊതുമരാമത്ത് റോഡുകൾ മാത്രമല്ല, പഞ്ചായത്ത് റോഡുകളും ഇതിൽ ഉൾപ്പെടും. ഒപ്പം പൊതുമരാമത്ത് വകുപ്പ് പുതിയ ചില വലിയ പ്രവൃത്തികൾ ഏറ്റെടുത്തു പൂർത്തിയാക്കും. കോവളം-ബേക്കൽ ദേശീയ ജലപാതയിലൂടെ അടുത്തവർഷം സഞ്ചരിക്കാൻ കഴിയും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് 25-30 കി.മീറ്റർ ഇടവിട്ട് ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാവും.
തലശ്ശേരി-മൈസൂർ റെയിൽപാത യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കർണാടകവുമായി ഇതേപ്പറ്റി ചർച്ച നടന്നുവരികയാണ്. കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽപാതക്ക് പണം തടസ്സമാകില്ല. 66,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണം കണ്ടെത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാസർകോട് മുതൽ തിരൂർവരെ ഈ പാത സമാന്തരമായാണ് പോകുന്നത്. തിരൂർ മുതൽ പാത വ്യതിചലിച്ച് പോകും. അത് പുതിയ കേന്ദ്രങ്ങൾ വികസിക്കുന്നതിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.