Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവായു, നാവിക,...

വായു, നാവിക, ദുരന്തനിവാരണ സേനകൾ; കരുതലോടെ മുന്നൊരുക്കം

text_fields
bookmark_border
വായു, നാവിക, ദുരന്തനിവാരണ സേനകൾ; കരുതലോടെ മുന്നൊരുക്കം
cancel

തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ശക്തമായ ജാഗ്രതാ മുന്നൊരുങ്ങളാണ് സംസ്ഥാനത്ത് സ്വീകരിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകള്‍ തലസ്ഥാനത്ത് സജ്ജമാക്കി. വായുസേനയുടെ സജ്ജീകരണങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിർദേശം നല്‍കി. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.

കടലിൽ പോകുന്നതിന് അഞ്ചുവരെ വിലക്ക്

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ അഞ്ചുവരെ വിലക്കേർപ്പെടുത്തി. ഹൈറേഞ്ചുകളിലേക്കുള്ള യാത്രയും നിരോധിക്കും. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്നപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം.

മലയോരമേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മത്സ്യബന്ധന നിരോധനം നിലവിലുണ്ടെങ്കിലും മത്സ്യബന്ധനം നടത്തുന്നവർ കടലിൽ ഉണ്ടാകാം എന്നത് പരിഗണിച്ച് ഇത്തരത്തിലുള്ളവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റികൾക്ക് കൈമാറാൻ തേദ്ദശവകുപ്പ് നിർദേശം നൽകി.

മാറ്റിപ്പാർപ്പിക്കൽ, 2849 ക്യാമ്പുകള്‍ കണ്ടെത്തി

ചുഴലിക്കാറ്റ് കാരണം മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

മരച്ചുവട്ടിൽ നിൽക്കരുത്

ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍, പോസ്റ്റുകള്‍, വൈദ്യുതി ലൈനുകള്‍ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങൾ തടയാൻ ക്രമീകരണങ്ങൾ. മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കും.

അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങരുത്

ഡിസംബര്‍ അഞ്ചുവരെ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജാഗ്രത പാലിച്ച് തെരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ നിർദേശം നൽകി. മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കില്‍ റേഡിയോ, ചാര്‍ജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാരസാധനങ്ങള്‍ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം.

വെള്ളപ്പൊക്ക സാധ്യത മേഖലകളിൽ മുൻകൂട്ടി ക്യാമ്പ്

വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കാനും മഴ തുടങ്ങുന്ന ഉടനെതന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കാനും നിർദേശം.വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കണം. തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടിൽ അടച്ചിടുകയോ ചെയ്യരുത്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, കടൽ, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneAir forcedisaster reliefBureviNaval forces
News Summary - Air, naval and disaster relief forces prepare to prevent cyclone Burevi
Next Story