Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവൻ വെച്ച്...

ജീവൻ വെച്ച് കളിക്കരുത്; സർക്കാർ എയർ ആംബുലൻസിന് ആവശ്യം ശക്തമാവുന്നു

text_fields
bookmark_border
ജീവൻ വെച്ച് കളിക്കരുത്; സർക്കാർ എയർ ആംബുലൻസിന് ആവശ്യം ശക്തമാവുന്നു
cancel

കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനത്ത് സർക്കാറിന് സ ്വന്തമായി എയർ ആംബുലൻസ് ഇല്ലാത്തത് കടുത്ത വിമർശനങ്ങൾക്കിടയാക്കുന്നു. റോഡ് മാർഗ ം മണിക്കൂറുകളെടുത്ത് സഞ്ചരിക്കേണ്ട അതീവ ഗൗരവതരമായ സന്ദർഭങ്ങളിൽ എയർ ആംബുലൻ സ് സൗകര്യം ഉപയോഗിക്കേണ്ടതിെൻറ ആവശ്യകതയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ച ചെയ്ത ത്. എയർ ആംബുലൻസിെൻറ അഭാവത്തിൽ ചൊവ്വാഴ്ച 16 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ മം ഗലാപുരത്തുനിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിച്ചിരുന്നു.

തിരുവനന്തപുരം ശ്രീചിത് രയിലേക്കാണ് കൊണ്ടുപോവാനിരുന്നതെങ്കിലും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ട് ഹൃദ്യം പദ്ധതിയിലുൾപ്പെടുത്തി അമൃത ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയതിനെത്തുടർന്നാണ് കൊച്ചിയിൽ യാത്ര അവസാനിപ്പിച്ചത്. ഈ കുരുന്നിനെ എത്തിച്ചതിനു പിന്നാലെ ബുധനാഴ്ച മലപ്പ‍ുറം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽനിന്ന് മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും സമാന സാഹചര്യത്തിൽ ശ്രീചിത്രയിലേക്ക് കൊണ്ടുപോയി.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി ഇത്തരത്തിൽ യാത്ര ചെയ്യേണ്ടിവന്ന സാഹചര്യത്തിലാണ് ഇതിെൻറ ആവശ്യകത നൂറുകണക്കിനാളുകൾ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ചൂണ്ടിക്കാട്ടിയത്. ‘ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഒരു എയർ ആംബുലൻസ് ഇല്ലെങ്കിൽ നമ്മുെട ആരോഗ്യരംഗം എത്രയേറെ വികസിച്ചുവെന്നവകാശപ്പെട്ടിട്ടും ഫലമില്ല’ എന്നായിരുന്നു വിമർശനങ്ങളിൽ പ്രധാനം.

ആരോഗ്യവിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്നോട്ടുവന്നു. നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണക്കാർക്ക് അപ്രാപ്യമായ സാഹചര്യത്തിൽ കേരളത്തിൽ ഉടൻ എയർ ആംബുലൻസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. എന്നാൽ, എയർ ആംബുലൻസ് ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന വാദമാണ് അധികൃതർക്കുള്ളത്.

നേരത്തെ ഉണ്ടായിരുന്നു എയർ ആംബുലൻസ്

മസ്തിഷ്ക മരണം സംഭവിച്ച അഡ്വ.നീലകണ്ഠ ശർമയുടെ ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിച്ചതാണ് കേരളത്തിലെ ആദ്യ എയർ ആംബുലൻസ് അവയവ കൈമാറ്റ ദൗത്യം. 2015 ജൂലൈയിലായിരുന്നു ഇത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരി‍െൻറ കാലത്ത് ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിെൻറ നേതൃത്വത്തിൽ എയര്‍ ആംബുലൻസ് പദ്ധതി തുടങ്ങിയിരുന്നു. സംസ്ഥാന സർക്കാറിെൻറ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനും തമ്മിൽ കരാറുണ്ടാക്കുകയും പദ്ധതി ഉദ്ഘാടനം നടത്തുകയും ചെയ്തു.

മണിക്കൂറിന് 40,000 രൂപയായിരുന്നു സേവന നിരക്കായി അക്കാദമി ആവശ്യപ്പെട്ടത്. സ്വകാര്യ കമ്പനികൾ ഇതിലുമേറെ ഇരട്ടി തുകയാണ് ഈടാക്കുക. എന്നാൽ സംസ്ഥാനത്തി‍െൻറ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന കാരണത്താൽ പിന്നീടു വന്ന ഇടത് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulanceamrutha hospital
News Summary - air ambulance in kerala-kerala news
Next Story