Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ, ഡീപ് ഫേക്ക്...

എ.ഐ, ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ; രണ്ട് പ്രതികള്‍ക്ക് കർശന ഉപാധികളോടെ ജാമ്യം

text_fields
bookmark_border
court
cancel

കോഴിക്കോട്: ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ), ഡീപ് ഫേക്ക് തട്ടിപ്പുകേസിലെ രണ്ടു പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്ത് സ്വദേശി ഷെയ്ക്ക് മുര്‍തുസാമിയ ഹയാത്ത് ഭായ് (43), മഹാരാഷ്ട്ര നവി മുംബൈ സ്വദേശി അമ്രിഷ് അശോക് പട്ടേല്‍ (42) എന്നിവര്‍ക്കാണ് സെഷന്‍സ് ജഡ്ജി എസ്. മുരളീകൃഷ്ണ ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി കൗശല്‍ ഷായുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേട്ട കോടതി ഇന്ന് വിധി പറയും. ലക്ഷം രൂപയുടെ ബോണ്ടിലും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ എല്ലാ ചൊവ്വാഴ്ചയും രാവിലെ പത്തിനും 11നും ഇടക്ക് ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത്. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ ഏഴു ദിവസത്തിനകം സത്യവാങ്മൂലം ഫയല്‍ ചെയ്യണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല. ജാമ്യത്തിലിരിക്കെ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉത്തരവിലുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഇതില്‍ പറയുന്നുണ്ട്.

ഹയാത്ത് ഭായ് നിരക്ഷരനായ ഓട്ടോ ഡ്രൈവറാണെന്നും തട്ടിപ്പില്‍ പങ്കില്ലെന്നും അയാളുടെ അഭിഭാഷകന്‍ അഡ്വ. മുജീബ് റഹ്മാന്‍ വാദിച്ചു. കൗശല്‍ ഷാ ഇയാളുടെ ഓട്ടോ വാടകക്ക് എടുക്കാറുണ്ടെന്നും സൗഹൃദത്തിന്‍റെ പേരില്‍ മകന്‍റെ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണെന്നും അദ്ദേഹം വാദിച്ചു. അശോക് പട്ടേല്‍ ഓണ്‍ലൈന്‍ ഗെയിമിങ് ബിസിനസ് നടത്തുന്ന ആളാണെന്നും കൗശല്‍ ഷാ ഇതിലെ കളിക്കാരനാണെന്നും അഭിഭാഷകന്‍ വാദിച്ചു. ഇവര്‍ മറ്റു പൊലീസ് സ്‌റ്റേഷനുകളില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട റാക്കറ്റിലെ കണ്ണികളാണെന്നും ജാമ്യം അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

കൂടെ ജോലിചെയ്തിരുന്ന ആളാണെന്ന് പറഞ്ഞ് വാട്‌സ്ആപ് കാളിലൂടെ പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് സംഘം അറസ്റ്റിലായത്. ഹയാത്ത് ഭായിയെ നവംബറിലും അമ്രിഷ് അശോക് പട്ടേലിനെ ഡിസംബറിലുമാണ് കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയായ കൗഷല്‍ ഷാ തട്ടിയെടുത്ത പണം ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് കേസ്.

കൗശൽ ഷായെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഡൽഹിക്ക്

കോഴിക്കോട്: ആർട്ടിഫിഷൽ ഇൻറലിജൻസ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓൺലൈനായി പണം തട്ടിയ കേസിലെ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷായെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ചൊവ്വാഴ്ച ഡൽഹിക്ക് പുറപ്പെടും. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൗശൽ ഷാ റിമാൻഡിലായി രോഹിണി ജില്ല ജയിലിലാണുള്ളത്. നേരത്തേ കോഴിക്കോട് കോടതിയാണ് ജനുവരി 25 മുതൽ 28 വരെ പ്രതിയുള്ള ജയിലിൽ പോയി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയത്.

സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്ത്, സ്പെഷൽ സ്ക്വാഡ് എസ്.ഐ ഒ. മോഹൻദാസ്, സൈബർ സ്റ്റേഷനിലെ സി.പി.ഒ ബീരജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചോദ്യം ചെയ്യാനായി പോകുന്നത്. കൗശൽ ഷായുടെ കൂട്ടാളികൾ നേരത്തേ അറസ്റ്റിലായപ്പോൾ ലഭ്യമായ വിവരങ്ങൾ അടക്കം ഉൾക്കൊള്ളിച്ചുള്ള ചോദ്യാവലി അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്. പ്രതിയെ നേരത്തേ കോഴിക്കോട് കോടതിയിൽ ഹാജരാക്കിയപ്പോൾ രണ്ടര മണിക്കൂർ ചോദ്യം ചെയ്യാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ, പ്രതി അന്വേഷണ സംഘവുമായി വേണ്ടത്ര സഹകരിച്ചിരുന്നില്ല. കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് കഴിഞ്ഞ ജൂലൈയിൽ കൗശൽ ഷാ ഉൾപ്പെട്ട സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailArtificial Intelligencefinancial frauddeep fake
News Summary - AI, Deep Fake Financial Fraud; Two accused granted bail with strict conditions
Next Story